ചണ്ഡീഗഡ് : പഞ്ചാബിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് അതിർത്തി സംരക്ഷണ സേന. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വൈകീട്ടോടെയായിരുന്നു സംഭവം. ഇതിനിടെ അതിർത്തി കടന്ന് എത്തിയ പാക് ഡ്രോണും അതിർത്തി സംരക്ഷണ സേന വെടിവെച്ചിട്ടുണ്ട്.
അമൃത്സർ സെക്ടർ വഴിയായിരുന്നു ഭീകരൻ അതിർത്തി കടക്കാൻ ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് ഇയാളെ തടയാൻ ശ്രമിച്ചു. എന്നാൽ ഇത് അവഗണിച്ച് ഇയാൾ മുന്നോട്ടു നീങ്ങുകയായിരുന്നു. ഇതോടെയാണ് അതിർത്തി സംരക്ഷണ സേന വെടിയുതിർത്തത്.
അമൃത്സർ സെക്ടറിലെ ഹവേലിയൻ ഗ്രാമത്തിലാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങി നിരീക്ഷിച്ചപ്പോഴാണ് പാക് അതിർത്തി കടന്ന് എത്തിയ ഡ്രോൺ അതിർത്തി സംരക്ഷണ സേനയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.
Comments