ഭോപ്പാൽ : വിവാഹം പ്രമാണിച്ച് കൊഴിഞ്ഞ് പോയ ഭാഗത്ത് മുടി മാറ്റിവെച്ച പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു . ബിഹാർ സ്പെഷ്യൽ ആംഡ് പോലീസ് ഉദ്യോഗസ്ഥൻ മനോരഞ്ജൻ പാസ്വാൻ (28) ആണ് മരിച്ചത് .
മേയ് 11 നാണ് മനോരഞ്ജന്റെ വിവാഹം ഉറപ്പിച്ചിരുന്നത് . തലയുടെ മുൻഭാഗത്തെ മുടി നഷ്ടപ്പെട്ടതിനാൽ ഹെയർ ട്രാൻസ്പ്ലാൻറ് ചെയ്യാൻ തീരുമാനിച്ചു. പട്നയിലെ ബോറിംഗ് റോഡിലുള്ള ഹെയർ ട്രാൻസ്പ്ലാന്റ് ആൻഡ് സ്കിൻ കെയർ സെന്ററിലായിരുന്നു മനോരഞ്ജന്റെ ചികിത്സ . ഡൗൺ പേയ്മെന്റായി മനോരഞ്ജൻ 11,767 രൂപ നൽകി . പ്രതിമാസം 4000 രൂപ ഇഎംഐയായും നൽകണമായിരുന്നു.
മാർച്ച് 9 ന് മുടി മാറ്റിവച്ചു . അതിനുശേഷം അദ്ദേഹം ഷെയ്ഖ്പുരയിലേക്ക് മടങ്ങി. പെട്ടെന്ന്, രാത്രിയിൽ കടുത്ത തലവേദനയും നെഞ്ച് വേദനയും അനുഭവപ്പെട്ടു, തുടർന്ന് മനോരഞ്ജനെ ഉടൻ ഹെയർ ട്രാൻസ്പ്ലാന്റ് ആൻഡ് സ്കിൻ കെയർ സെന്ററിൽ എത്തിച്ചു . ഗുരുതരാവസ്ഥ കണ്ട് സ്കിൻ കെയർ സെന്റർ അദ്ദേഹത്തെ റൂബൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മനോരഞ്ജൻ മരണപ്പെട്ടു.
സംഭവത്തിൽ എസ്കെ പുരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സ്കിൻ കെയർ സെന്റർ നടത്തിപ്പുകാർക്കെതിരെ നടപടി വേണമെന്ന് മനോരഞ്ജന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments