ഹൈദരാബാദ് : സൈനിക കേന്ദ്രങ്ങളിലേക്കുള്ള കറണ്ടും വെള്ളവും നിർത്തലാക്കുമെന്ന ഭീഷണിയുമായി തെലങ്കാന മുഖ്യമന്ത്രിയുടെ മകൻ. ചന്ദ്രശേഖര റാവുവിന്റെ മകനും, തെലങ്കാന ക്യാബിനറ്റ് മന്ത്രിയുമായ കെ.ടി രാമറാവുവാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി അനുമതിയില്ലാതെ സൈനികർ റോഡുകൾ അടയ്ക്കുന്നുവെന്നും രാമറാവു ആരോപിച്ചു.
സ്വന്തം ഇഷ്ടപ്രകാരം സൈനികർ റോഡുകൾ അടയ്ക്കുന്നത് അനുവദിക്കാൻ കഴിയാത്തതാണ്. ഇത് തുടർന്നാൽ സൈനിക കേന്ദ്രങ്ങളിലേക്കുള്ള വെള്ളം വിതരണം നിർത്തിവയ്ക്കുകയും, വൈദ്യുതി വിച്ഛേദിക്കുകയും ചെയ്യുമെന്നും രാമറാവു പറഞ്ഞു. നിയമസഭയിൽ ആയിരുന്നു മന്ത്രിയുടെ പരസ്യപ്രതികരണം.
ബാൽക്കപൂർ നളയിൽ സൈന്യം നിർമ്മിച്ച ചെ്ക് ഡാം നദീം കോളനിയിൽ മലവെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹോൽകൊണ്ട കോട്ടയ്ക്ക് സമീപം വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് ആർക്കിയോളിക്കൽ സർവ്വേ അനുമതി നൽകാത്തതിൽ രാമറാവു അതൃപ്തി രേഖപ്പെടുത്തി.
Comments