ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. സിനിമ കണ്ട് കണ്ണീരോടെ പുറത്തിറങ്ങുന്നവരുടേയും വിവേക് അഗ്നിഹോത്രിയുടെ കാലിൽ തൊട്ട് വന്ദിക്കുന്നവരുടേയും ഒക്കെ വീഡിയോ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തീയേറ്ററിൽ നിന്നുള്ള മറ്റൊരു പ്രതികരണമാണ് ശ്രദ്ധനേടുന്നത്. കശ്മീർ വംശഹത്യയുടെ സമയത്ത് ഡൽഹിയിലെ സിആർപിഎഫ് കൺട്രോൾ റൂമിൽ സേവനം അനുഷ്ടിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്റെ വീഡിയോയാണിത്.
വിസാഗിലെ വരുൺ ഐനോക്‌സ് തീയേറ്ററിൽ ദ കശ്മീർ ഫയൽസ് കണ്ടശേഷം പ്രതികരിക്കുകയായിരുന്നു മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനായ പുരുഷോത്തമ റാവു. ഹിന്ദുക്കൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ ഭരണകൂടം ഒരു നടപടിയും എടുത്തില്ലെന്ന് അദ്ദേഹം പറയുന്നു. കശ്മീരിൽ കലാപം രൂക്ഷമായിരുന്നു. കലാപവും സംഘർഷവും സംബന്ധിച്ച എല്ലാ വിവരങ്ങളും ആഭ്യന്തരമന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ ലഭിച്ചിരുന്നു. എന്നാൽ അതിനെല്ലാം ഒരു നടപടിയും സ്വീകരിക്കാതെ ഭരണകൂടം കണ്ണടയ്‌ക്കുകയായിരുന്നുവെന്ന് പുരുഷോത്തമറാവു പറഞ്ഞു.
‘കശ്മീർ വംശഹത്യ നടക്കുന്ന സമയം ഞാൻ സിആർപിഎഫിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ കൺട്രോൾ റൂമിലായിരുന്നു. ഞങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭിച്ചിരുന്നു. എല്ലാം രേഖപ്പെടുത്തിയെങ്കിലും സർക്കാർ ഒരു നടപടിയും എടുത്തില്ല. ഹിന്ദു വംശഹത്യയ്‌ക്ക് പിന്നാലെയുള്ള അവരുടെ പലായനം സത്യമാണ്’ പുരുഷോത്തമ റാവു പറഞ്ഞു.
After watching The Kashmir Files at Varun INOX in Vizag, former CRPF officer Purushothama Rao shared with the audience: "I worked at the CRPF Control Room in Delhi during the genocide and expulsion of Kashmiri Pandits. We recorded everything but the govt did nothing."
Part 1 pic.twitter.com/3qNITEr8av— Rakesh Krishnan Simha (@ByRakeshSimha) March 15, 2022
ശരിഅത്ത് നിയമത്തെ എതിർക്കുകയും ഏകീകൃത സിവിൽ കോഡിന് വേണ്ടി വാദിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിന് കീഴിൽ ഇന്ത്യയിലുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഭരണാധികാരികളോട് സമ്മർദ്ദം ചെലുത്തുകയാണ് ഓരോ ഇന്ത്യക്കാരനും ചെയ്യേണ്ടത്. നമ്മുടെ കൊച്ചുമക്കളുടേയും അവരുടെ മക്കളുടേയുമൊക്കെ ഭാവിക്കായാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments