കൊച്ചി: നടൻ ദിലീപിനെതിരായ പരാതിയിൽ അതിജീവിതയ്ക്ക് ബാർ കൗൺസിലിന്റെ മറുപടി. ഇമെയിൽ വഴിയുള്ള പരാതിയിൽ തുടർ നടപടികൾ എടുക്കാനാകില്ലെന്നും ബാർ കൗൺസിൽ ചട്ട പ്രകാരം രേഖാമൂലം പരാതി നൽകണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു.പരാതിയ്ക്കൊപ്പം 30 പകർപ്പുകളും ഹാജരാക്കമമെന്ന് ബാർ കൗൺസിൽ ചെയർമാൻ ചൂണ്ടിക്കാട്ടി.
പരാതിയിൽ നിരവധി തെറ്റുകളുണ്ട്. അവ തിരുത്തി രേഖാമൂലം സമർപ്പിക്കണം. 2500 രൂപ ഫീസടച്ച് പരാതി നൽകിയാൽ തുടർ നടപടി സ്വീകരിക്കുമെന്നും ബാർ കൗൺസിൽ വ്യക്തമാക്കി.
ദിലീപിന്റെ അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ എന്നിവർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്നാണ് അതിജീവിത നൽകിയ പരാതി. കോടതി ഉത്തരവ് നിലനിൽക്കെ സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ച സ്വാധീനിച്ചെന്നും രാമൻപിള്ളയുടെ ഓഫീസിൽ വച്ച് ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
കേസിൽ 20 സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ അഭിഭാഷക സംഘമാണെന്നും അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും അതിജീവിത ബാർ കൗൺസിലിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
Comments