കീവ്: യുക്രെയ്നിൽ കരസേനയെ ഉപയോഗിച്ചുള്ള അധിനിവേശത്തിൽ റഷ്യക്ക് കനത്ത ആൾനാശം സംഭവിക്കുന്നുവെന്ന് റിപ്പോർട്ട്. യുക്രെയ്ൻ മാദ്ധ്യമങ്ങൾക്കൊപ്പം വിദേശ മാദ്ധ്യമങ്ങളുമാണ് വിവരങ്ങൾ പുറത്തുവിടുന്നത്. ഇതിനിടെ ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയവും യുക്രെയ്ൻ സ്ഥിതിഗതികളുടെ റിപ്പോർട്ടിൽ ഇതേ കാര്യം ആവർത്തിക്കു ന്നുണ്ട്.
റഷ്യ ധാരാളമായി സൈനികരെ കൂട്ടുകയാണ്. യുക്രെയ്ന്റെ കരസേനാ വിഭാഗത്തി നെതിരേയും പോരാടാൻ ഇറങ്ങിയ ജനങ്ങൾക്കെതിരേയും പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുന്നു. ജനവാസ മേഖലകളിൽ കടന്നുകയറാൻ ശ്രമിച്ച സ്ഥലങ്ങളിലെല്ലാം റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടെന്നാണ് വിവരം.
യുക്രെയ്നിലെ പ്രതിസന്ധി പരിഹരിക്കാൻ കിഴക്കൻ മേഖല, പസഫിക്കിലെ സൈനിക വിഭാഗം,അർമേനിയയിലെ സംഘം എന്നിവരെയാണ് അടിയന്തിരമായി നിയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം സിറിയയിൽ പോരാടുന്ന സ്വകാര്യ സൈനിക വിഭാഗങ്ങളേയും അവരുടെ ആയുധങ്ങളും വാഹനങ്ങളുമടക്കം ഉപയോഗിക്കാനും റഷ്യ ശ്രമിക്കുകയാണ്.
Comments