ശ്രീനഗർ : കേന്ദ്രസർക്കാർ അമിതാധികാരം എടുത്തു കളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ വലിയ കുറവ് വന്നതായി സിആർപിഎഫ് ഡിജി കുൽദീപ് സിംഗ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും, ഭീകരാക്രമണങ്ങളും കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അമിതാധികാരം എടുത്തു കളഞ്ഞതിന് പിന്നാലെ സുരക്ഷാ സേനയ്ക്ക് നേരെയുള്ള കല്ലേറ് കുറഞ്ഞു. അതിർത്തിവഴിയുള്ള നുഴഞ്ഞു കയറ്റങ്ങളിലും, ഭീകരാക്രമണങ്ങളിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ജമ്മു കശ്മീരിൽ 175 ഭീകരരെ ഏറ്റുമുട്ടലിൽ സിആർപിഎഫ് വധിച്ചു. 183 ഭീകരർ ആണ് കഴിഞ്ഞ വർഷം സിആർപിഎഫിന്റെ പിടിയിൽ ആയതെന്നും കുൽദീപ് സിംഗ് വ്യക്തമാക്കി.
കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിലായി 415 ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 13,000 വെടിയുണ്ടകൾ, 1400 കിലോ സ്ഫോടക വസ്തുക്കൾ, 225 ഗ്രനേഡുകൾ, 115 ബോംബുകൾ, 615 ഐഇഡി, 2400 ഡിറ്റോനേറ്ററുകൾ, 5336 ജെലാറ്റിൻ സ്റ്റിക്കുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
നിലവിൽ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ 12 സേനാംഗങ്ങൾക്കാണ് ഈ വർഷം ജീവൻ നഷ്ടമായത്. ഭീകരാക്രമണങ്ങളിൽ 169 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം 19 കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. 699 പേരെ പിടികൂടി. നിലവിൽ വിവിധ മേഖലകളിലുള്ള 117 പേർക്കാണ് സിആർപിഎഫ് സുരക്ഷ നൽകുന്നതെന്നും കുൽദീപ് സിംഗ് കൂട്ടിച്ചേർത്തു.
Comments