തിരുവനന്തപുരം: കശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ വിജയവും അതുയർത്തിയ ചർച്ചകളും പ്രതിരോധിക്കാൻ സമൂഹമാദ്ധ്യമങ്ങളെ കൂട്ടുപിടിച്ചുളള വ്യാജ പ്രചാരണങ്ങളുമായി ഒരു വിഭാഗം. സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചാണ് ഇക്കൂട്ടർ സമൂഹത്തിൽ സ്പർദ്ധ വളർത്താനും കശ്മീർ വംശഹത്യയെ ന്യായീകരിക്കാനും ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
മുസ്ലീങ്ങളെ കുത്തിനോവിച്ച് തെരുവിലിറക്കിയാൽ ഇന്ത്യൻ മിലിട്ടറിക്കും പോലീസിനും ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് വിവാദ പോസ്റ്റിൽ പറയുന്നത്. പരസ്യമായ കലാപത്തിനുളള ആഹ്വാനമാണ് പോസ്റ്റിലെ ഉളളടക്കമെന്ന് ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഷഫീക്ക് കോന്തളം എന്ന് പേരിട്ടിരിക്കുന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് പ്രചരിച്ചതോടെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ജീവഭയമില്ലാത്ത 20.4 കോടി മുസ്ലീങ്ങൾ ഇന്ത്യയിലുണ്ടെന്നും അവർ ഒന്നിച്ചിറങ്ങിയാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും പോസ്റ്റിൽ പറയുന്നു. 20 കോടി മുസ്ലീങ്ങളിൽ വെറും 5 ശതമാനം പേരെയെടുത്താലും ഒരു കോടിയാളുകൾ വരും. ഇത്രയും പേർ ഇടഞ്ഞുനിന്നാൽ രാജ്യത്തിന്റെ അവസ്ഥയെന്താകുമെന്ന് പോസ്റ്റിൽ ചോദിക്കുന്നു. 14 ലക്ഷമാണ് ഇന്ത്യൻ മിലിട്ടറി, അതിർത്തിയിൽ നിന്ന് മാറാൻ അവർക്ക് പറ്റില്ല. സംസ്ഥാന പോലീസും ഫയർ ഫോഴ്സും അടക്കം കാക്കിയിട്ട എല്ലാവരും ചേർന്നാൽ 50 ലക്ഷം പോലും തികയില്ല. ഈ സാഹചര്യത്തിൽ മുസ്ലീങ്ങളെ കുത്തി നോവിച്ച് തെരുവിലിറക്കിയാൽ ഉണ്ടാകുന്ന അപകടം ഊഹിക്കാൻ പറ്റുമോയെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
മുസ്ലീം ജനതയെക്കുറിച്ചല്ല, മറിച്ച് മരണഭയമില്ലാത്ത അവർ തെരുവിലിറങ്ങിയാലുണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ചാണ് ആശങ്കയെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഹിജാബ് വിഷയത്തിൽ കോടതി ഉത്തരവ് വന്നതിന് പിന്നാലെ പങ്കുവെച്ച കുറിപ്പിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Comments