മുംബൈ: കശ്മീർ ഫയൽസ് സിനിമയിൽ ഫാറൂഖ് മാലിക് ബിട്ട എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ അവിഭാജ്യഘടകമാണെന്ന് കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ചിൻമയ് മണ്ഡ്ലേക്കർ. അവിഭാജ്യഘടകമായ സംഭാഷണങ്ങൾ ചില തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ മ്യൂട്ട് ചെയ്യുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
ബിട്ടയുടെ സംഭാഷണങ്ങൾ ചില തിയേറ്ററുകളിൽ മ്യൂട്ട് ചെയ്യുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ പരാമർശം.മഹാരാഷ്ട്രയിലെ ഭീവണ്ടിയിലെ ഒരു തിയേറ്ററിൽ തിയേറ്റർ മാനേജരും പ്രക്ഷകരും ഡയലോഗ് മ്യൂട്ട് ചെയ്തത് സംബന്ധിച്ച് സംഘർഷത്തിലായെന്നും വാർത്തകൾ ഉണ്ടായിരുന്നു.
ചില തിയേറ്ററുകളിൽ ബിട്ടയുടെ ചില ഡയലോഗുകൾ നിശബ്ദമാക്കുന്നതായി ഞാൻ കേട്ടു. ഇത് വളരെ തെറ്റാണ്. ബിട്ടയുടെ സംഭാഷണങ്ങൾ സിനിമയുടെ അവിഭാജ്യ ഘടകമാണ്. സിനിമയിലെ ഒരു കഥാപാത്രമാണ്. ആ കഥാപാത്രത്തോട് പൂർണമായും നീതി പുലർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ സിനിമയിലെ എന്റെ ഡയലോഗുകളൊന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്തുമെന്ന് ഞാൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) തലവനാണ് ബിട്ട
കരാട്ടെ എന്നറിയപ്പെടുന്ന ഫാറൂഖ് അഹമ്മദ് ദാർ.
കശ്മീർ പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദ കശ്മീർ ഫയൽ. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ കശ്മീർ ഫയൽസ് വിവേഗം അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
Comments