ബംഗളൂരു: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രദർശനം തടയാൻ പലയിടത്തും ശ്രമങ്ങൾ നടന്ന വാർത്തകളാണ് പുറത്തുവരുന്നത്. കൊൽക്കത്തയ്ക്ക് പുറമെ തെലങ്കാനയിലെ തീയേറ്ററിലും പ്രതിഷേധം ഉണ്ടായി. ഷോ തുടങ്ങിയപ്പോൾ തീയേറ്ററിലുണ്ടായിരുന്ന യുവാക്കൾ പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. അവർ ഷോ മുടക്കാൻ ശ്രമിക്കുകയും ചെയ്തു.
ഹൈദരാബാദിലെ അദിലാബാദിലുള്ള നടരാജ് തീയേറ്ററിലാണ് ഇന്ത്യവിരുദ്ധ, പാക് അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്. സിനിമ പ്രദർശിപ്പിക്കുന്നകിനിടെ കുറച്ച് യുവാക്കൾ ചേർന്ന് പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയായിരുന്നു. യുവാക്കളെ തീയേറ്ററിൽ ഉണ്ടായിരുന്നവർ ചോദ്യം ചെയ്തതോടെ അത് സംഘർഷത്തിൽ കലാശിച്ചു.
പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചെങ്കിലും പ്രതികളെ പിടികൂടാനായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം സംഭവത്തിൽ ഇതുവരെ ആരും ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മുദ്രാവാക്യം വിളിച്ചവർ മദ്യപിച്ചിരുന്നതായി സിനിമകാണാനെത്തിയവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് ഡി. ഉദയ് കുമാർ അറിയിച്ചു.
Comments