ശ്രീനഗർ: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ജമ്മുകശ്മീരിൽ സുരക്ഷാ അവലോകനം. ശക്തമായ ഭീകരവേട്ട തുടരുന്ന സൈനിക വിഭാഗങ്ങളുമായും ജമ്മുകശ്മീരിലെ പോലീസ് സേനാംഗങ്ങളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. സിആർപിഎഫ് പരിപാടികൾക്കായി എത്തിയ കേന്ദ്രമന്ത്രി നിലവിലെ ജമ്മുകശ്മീർ, ലഡാക് മേഖലയിലെ സുരക്ഷയും പൊതു അന്തരീക്ഷവും വിലയിരുത്തുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജമ്മുകശ്മീരിൽ ഇന്ത്യൻ സൈന്യവും അർദ്ധസൈനികവിഭാഗവും പോലീസും മറ്റ് സുരക്ഷാ ഏജൻസികളും സംയുക്തമായാണ് പ്രവർത്തിക്കുന്നത്. അതിർത്തി മേഖലകളും ഗ്രാമങ്ങളും ഒരു പോലെ ജാഗ്രതയിലാണ്. നഗരപ്രദേശങ്ങളിലടക്കം പോലീസ് സേനാംഗങ്ങൾക്ക് രഹസ്യവിവരം കൈമാറുന്നത് പൊതുജനങ്ങളാണെന്നത് ഏറെ ഗുണകരമാവുകയാണ്. ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് പോലീസിനെ വിവരമറിയിക്കുന്ന തരത്തിലേക്ക് ജമ്മുകശ്മീരിലെ ആഭ്യന്തര സുരക്ഷ ഉയർന്നതായി പോലീസ് വിഭാഗം അറിയിച്ചു.
സമീപകാലത്ത് ഡ്രോൺ ഉപയോഗിച്ച് അതിർത്തിമേഖലയിൽ ഭീകരർക്കായി ആയുധങ്ങളും മയക്കുമരുന്ന് എത്തിക്കുന്നതും ഗണ്യമായി കുറയ്ക്കാൻ സൈന്യത്തിനായി. പാക് അധീനകശ്മീരിൽ നിന്നും നുഴഞ്ഞുകയറ്റശ്രമങ്ങൾ ഫലപ്രദമായി നേരിടുന്ന സൈനിക വിഭാഗങ്ങളുടെ പ്രവർത്തനവും അമിത് ഷാ വിലയിരുത്തും. ഭീകരർ സജീവമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്ന തെക്കൻ കശ്മീർ മേഖലയും മുർദ്ദികേ മേഖലയും സൈന്യത്തി ന്റെ ശക്തമായ നിരീക്ഷണത്തിലാണ്. അഫ്ഗാനിലെ ഭീകരർ അമേരിക്കൻ സൈനികർ ഉപേക്ഷിച്ച് പോയ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിനാൽ സൈന്യം അതീവ ജാഗ്രതയിലാണ്.
Comments