ജക്കാർത്ത : ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനയായ ഇന്തോനേഷ്യയിലെ നഹ്ദലത്തുൽ ഉലമയ്ക്ക് ഇനി സ്ത്രീ മേധാവികൾ . 100 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ സംഘടന ഇതാദ്യമായാണ് സ്ത്രീകളെ അതിന്റെ നേതൃസ്ഥാനങ്ങളിലേക്ക് നിയോഗിക്കുന്നത് . സെൻട്രൽ ബോർഡിൽ 11 സ്ത്രീകൾ ഉൾപ്പെടെ 150-ലധികം അംഗങ്ങളെ അഞ്ച് വർഷത്തേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഈ മാറ്റം “കാലത്തിനനുസൃതവും അനിവാര്യവുമാണ്”, എന്നാണ് ഏറ്റവും മുതിർന്ന സ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെട്ട അലിസ വാഹിദ് പറയുന്നത് . ഇത് എൻയുവിലെ സ്ത്രീകളുടെ റോളുകളെക്കുറിച്ചുള്ള തുടർച്ചയായ ചർച്ചയുടെയും ഫലമാണ്. 90 ദശലക്ഷം അംഗങ്ങളാണ് സംഘടനയിൽ ഉള്ളത് .
“ഈ മാറ്റത്തിൽ ഞാൻ ശരിക്കും സന്തുഷ്ടയാണ്, ഇതുവരെ എൻയു പൊതു ഇടങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ ഇടം നൽകിയിരുന്നു, എന്നാൽ ഇപ്പോൾ ചരിത്രത്തിൽ ആദ്യമായി, ഉയർന്ന നേതൃത്വ തലത്തിൽ സ്ത്രീകൾക്ക് ഇടം നൽകുന്നു.”ഇന്തോനേഷ്യയുടെ അന്തരിച്ച പ്രസിഡന്റ് അബ്ദുറഹ്മാൻ വാഹിദിന്റെ മകൾ അലിസ പറയുന്നു .
സ്ത്രീകൾക്ക് ദോഷകരമായ ആചാരങ്ങൾ ഇല്ലാതാക്കാൻ ഇത് വഴി കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, “ഇപ്പോൾ ഈ പ്രശ്നങ്ങൾക്കായി പോരാടാൻ നേതൃതലത്തിൽ സ്ത്രീകൾ ഉണ്ട്.അവർ പറയുന്നു.
എൻ യു എന്നത് മിതവാദ ഇസ്ലാം ആശയങ്ങൾ പിന്തുടരുന്നതാണെന്നും , ഈ തീരുമാനം അതിനു ഉദാഹരണമാണെന്നുമാണ് മുസ്ലീം നേതാവ് ബദ്രിയ ഫയൂമി പറയുന്നത്.
Comments