കോഴിക്കോട്: കെ- റെയിൽ സർവ്വേയുടെ പേരിൽ കേരളത്തിൽ നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ ദിവസം സർവ്വേയുടെ പേരിൽ പോലീസ് അതിക്രമം നടന്ന കോഴിക്കോട് കല്ലായിൽ സന്ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്ത്രീകളെ കയ്യേറ്റം ചെയ്യാൻ പുരുഷൻമാരായ പോലീസുകാർക്ക് ആരാണ് അധികാരം നൽകിയതെന്ന് മനസിലാകുന്നില്ല. കൊച്ചുകുട്ടികളെ സമരരംഗത്ത് ഇറക്കിയെന്ന പേരിൽ സ്ഥലം നഷ്ടപ്പെടുന്നവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. യഥാർത്ഥത്തിൽ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പോലീസിനെതിരെയാണ് കേസെടുക്കേണ്ടത്. പോലീസിനെ ഉപയോഗിച്ച് പാവങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ബിജെപി ചെറുത്ത് തോൽപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ, ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡൻറ് എൻ.പി.രാധാകൃഷ്ണൻ ,ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ ട്രഷറർ വി.കെ.ജയൻ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ് എന്നിവർ സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.
Comments