ലാഹോർ : പാകിസ്താനെ നടുക്കിയ സിയാൽകോട്ട് സ്ഫോടനത്തിനു കാരണം സൈനിക താവള ഡിപ്പോയിലുണ്ടായ “ഷോർട്ട് സർക്യൂട്ട് ” ആണെന്ന് പാകിസ്താൻ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് . സ്ഫോടനങ്ങളെ കുറിച്ച് വ്യക്തമായി പരാമർശിക്കാതെയാണ് പാക് അധികൃതരുടെ പ്രതികരണം .
നാശനഷ്ടങ്ങൾ ഉടനടി നിയന്ത്രിക്കാനായെന്നും കാര്യക്ഷമവും സമയോചിതവുമായ പ്രതികരണത്തിലൂടെ തീ അണച്ചതായുമാണ് പാകിസ്താൻ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസിന്റെ പ്രതികരണം . അതേസമയം സ്ഫോടനം നടന്ന സ്ഥലം അതീവ സുരക്ഷാ മേഖലയിലാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇന്ത്യയുടെ അതിർത്തിയിൽ നിന്ന് 13.5 കിലോമീറ്റർ അകലെയുള്ള ഭലൻ വാലയിലാണ് സ്ഫോടനങ്ങൾ നടന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോകളും പോസ്റ്റുകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പുലർച്ചെ സ്ഫോടന ശബ്ദം കേട്ടതായി സിയാൽകോട്ട് നിവാസികളും പറഞ്ഞിരുന്നു.
Comments