ന്യൂഡൽഹി : വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീർ ഫയൽസ് സിനിമ നിരോധിക്കണമെന്ന് സമാജ് വാദി പാർട്ടി എംപി ഹസൻ . ഈ സിനിമ സാമുദായിക സൗഹാർദത്തെ ഹനിക്കുന്നതാണെന്നാണ് മുസ്ലീങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമ നിരോധിക്കണമെന്നും രണ്ട് വലിയ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന ചിത്രമാണിതെന്നും ഹസൻ പറഞ്ഞു.
അടുത്തിടെ എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് ഈ ചിത്രത്തെ എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രദർശനം അവസാനിപ്പിക്കണമെന്ന് എസ്പി എംപി ആവശ്യപ്പെട്ടിരിക്കുന്നത് .
കശ്മീരി പണ്ഡിറ്റുകളുടെ വേദന ഞങ്ങളുടെ ഹൃദയത്തിലും ഉണ്ട്. അവർ സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി മാറിയിരിക്കുന്നു. എന്നാൽ നമ്മുടെ ഐക്യത്തെ തകർക്കാൻ ഇത് വളരെയധികം പ്രവർത്തിക്കുന്നു. വിദ്വേഷം വളർത്തുന്നു അതിനാൽ ഇത് അവസാനിപ്പിക്കണം. ഈ ചിത്രത്തിന് അനുമതി ലഭിച്ചാൽ നാളെ മൊറാദാബാദ്, ഭഗൽപൂർ, ഗുജറാത്ത് എന്നിവിടങ്ങളിലെ കാര്യങ്ങളെ പറ്റിയും സിനിമ നിർമ്മിക്കും . ഈ ചക്രം എപ്പോൾ അവസാനിക്കും.”- ഹസൻ പറയുന്നു.
രണ്ട് സമുദായങ്ങൾക്കിടയിൽ വിദ്വേഷം തുടങ്ങിയാൽ ഇന്ത്യ എങ്ങോട്ട് പോകും. കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കണം . അതുപോലെ ഈ സിനിമ ഉടൻ നിരോധിക്കണമെന്നും ഹസൻ സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ട് സമുദായങ്ങൾ തമ്മിൽ മാത്രമാണ് സിനിമാ ഹാളിൽ വഴക്കുകൾ നടക്കുന്നതെന്നും ഇത് മൂലം വിദ്വേഷം വർധിക്കുന്നുവെന്നുമാണ് ഹസൻ പറയുന്നത്.
Comments