നിസാമാബാദ് : തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം . ബോധൻ ടൗണിലാണ് ഇരു സംഘങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായത്. പ്രദേശത്ത് 144 പ്രഖ്യാപിച്ചു.
ബോധൻ മുനിസിപ്പൽ കൗൺസിൽ ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുന്നതിനായി പ്രമേയം പാസാക്കിയിരുന്നു . ഇതനുസരിച്ചാണ് പ്രതിമ എത്തിച്ചത്. എന്നാൽ സ്ഥലത്ത് തെലുങ്കാന രാഷ്ട്രസമിതിയും, എ.ഐ.എം.ഐ.എമ്മും ചേർന്ന് സംഘർഷം സൃഷ്ടിക്കുകയാണെന്ന് ബി.ജെ.പി നേതാവും നിസാമാബാദിലെ പാർട്ടി എം.പിയുമായ ധർമപുരി അരവിന്ദ് പറഞ്ഞു.
ബോധന് ടൗണില്‍ സ്ഥാപിക്കാനുള്ള ശിവജിയുടെ പ്രതിമ രാത്രിയിലാണ് ഒരു വിഭാഗം കൊണ്ടുവന്നതെന്ന് നിസാമബാദ് പോലീസ് കമ്മീഷണര്‍ കെ.ആര്. നാഗരാജു പറഞ്ഞു. ‘ഇത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് മറു വിഭാഗം കല്ലേറ് ആരംഭിച്ചു. ഇതോടെ പോലീസിന് ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടി വന്നു.
ഭരണകക്ഷിയായ ടിആർഎസ് ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിച്ചാൽ ബോധൻ പട്ടണത്തിലെ ക്രമസമാധാനം തകർക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയതായും ധർമപുരി അരവിന്ദ് പറഞ്ഞു.
Comments