കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വീണ്ടും വ്യാപക അക്രമം. അർദ്ധരാത്രി വീടുകൾക്ക് തീയിട്ട് എട്ട് പേരെ കൊലപ്പെടുത്തി. ബിർഭൂം ജില്ലയിലെ രാംപൂർഹത്തിലാണ് സംഭവം. അജ്ഞാതരായ ആളുകൾ അർദ്ധരാത്രിയാണ് വീടിന് തീയിട്ടത്. രാഷ്ട്രീയ കൊലപാതകമാണെന്നാണ് സൂചന.
ആക്രമണത്തിൽ 12 ഓളം വീടുകൾ കത്തി നശിച്ചു. ഒരു വീട്ടിൽ നിന്നും ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അപകടത്തിൽ എട്ട് പേരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പോലീസും വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് നേതാവിനെ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. പഞ്ചായത്ത് അംഗത്തെ പെട്രോൾ ബോംബ് എറിഞ്ഞാണ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അർദ്ധരാത്രി വീടുകൾക്ക് തീവെച്ചത്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് ആരോപണം.
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മമത ബാനർജി രാജിവെക്കണം എന്നതാണ് ഇവരുടെ ആവശ്യം.
Comments