വളർത്തുപട്ടിയുടെ ആക്രമണത്തിൽ 17 മാസം പ്രായമുള്ള പെൺകുഞ്ഞ് കൊല്ലപ്പെട്ടു. ബ്രിട്ടനിൽ ബ്ലാക്ക്ബ്രൂക്കിലെ ബിഡ്സ്റ്റൻ അവന്യുവിലാണ് സംഭവം. ബെല്ല റേ എന്ന 17 മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ഒരാഴ്ച മുൻപ് മാത്രമാണ് കുടുംബം ഈ പട്ടിയെ വാങ്ങുന്നത്. കുഞ്ഞ് വീട്ടിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം.
സംഭവമുണ്ടായ ഉടനെ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ വച്ചാണ് കുട്ടി മരിച്ചത്. നായയെ പോലീസ് എത്തി വെടിവച്ച് കൊന്നു. ഈ വീട്ടുകാർ വാങ്ങുന്നതിന് മുൻപ് നായയെ വളർത്തിയവരെ കുറിച്ചു പോലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിൽ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങളും അറിയിച്ചു. ഈ പരിക്കുകളാണ് മരണകാരണമായത്. ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
Comments