ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു. തീപിടുത്തത്തിൽ 11 പേർ വെന്തു മരിച്ചു. സെക്കന്തരാബാദിലെ ബോയ്ഗുഡയിലാണ് സംഭവം. 12 പേരാണ് കടയിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെയോടെയാണ് തീപിടുത്തമുണ്ടായത്.
ജീവനക്കാർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിബാധയെ തുടർന്ന് ഗോഡൗണിന്റെ ഭിത്തി ഇടിഞ്ഞ് വീണത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
ഒരാൾ മാത്രമാണ് രക്ഷപെട്ടതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഗാന്ധി നഗർ പോലീസ് ഓഫീസർ മോഹൻ റാവു വ്യക്തമാക്കി. എട്ടോളം അഗ്നിശമന സേനാ യൂണിറ്റുകൾ ചേർന്ന് തി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Comments