ആലപ്പുഴ: എട്ടംഗ സംഘത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി(28) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശബരിയെ ഡിവൈഎഫ്ഐ പ്രവർത്തകർ കൂട്ടംച്ചേർന്ന് മർദ്ദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ശബരി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പള്ളിപ്പാട് മുട്ടത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ ഒന്നാം പ്രതി സുൾഫിത്ത് അടക്കം മൂന്ന് പ്രതികൾ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ബൈക്കിൽ വരികയായിരുന്ന ശബരിയെ ഒന്നാം പ്രതിയും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞ് നിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
അതിക്രൂരമായി മർദ്ദനമേറ്റ് റോഡരികിൽ കിടന്ന ശബരിയെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ശബരിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Comments