ഇസ്ലാമാബാദ് : ഭീകരരോടുള്ള പ്രിയം ഒരിക്കൽ കൂടി തുറന്ന് കാട്ടി പാകിസ്താൻ. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരേഡിൽ പ്രദർശിപ്പിച്ച ടാബ്ലോയിൽ ആണ് പാകിസ്താന്റെ ഭീകര സ്നേഹം വീണ്ടും വ്യക്തമാകുന്നത്. കൊടുംഭീകരരുടെ ചിത്രം സഹിതമാണ് ടാബ്ലോ നിർമ്മിച്ചിരിക്കുന്നത്.
ബുധനാഴ്ച രാവിലെയായിരുന്നു ആഘോഷ പരിപാടികൾ നടന്നത്. ഇതിൽ ജമ്മു കശ്മീരിന്റേത് എന്ന് തരത്തിൽ പ്രദർശിപ്പിച്ച ടാബ്ലോയിലാണ് ഭീകരരുടെ ചിത്രങ്ങൾ ഉള്ളത്. ഇസ്ലാമിക ഭീകരരായ ബുർഹാൻ വാനി സയ്യദ് അലി ഷാ ഗിലാനി എന്നിവരുടെ ചിത്രങ്ങളാണ് ടാബ്ലോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കശ്മീരിലെ മുസ്ലീങ്ങളെ ഉൾപ്പെടെ അതി ക്രൂരമായി .കൊന്നൊടുക്കിയ ഭീകരനാണ് ബുർഹാൻ വാനി. അതിനെ പിന്തുണച്ച ഹൂറിയത്ത് നേതാവാണ് സയ്യിദ് അലി ഷാ ഗിലാനി
സാധാരണയായി സംസ്ഥാനങ്ങൾ അവിടെയുള്ള സംസ്കാരമോ, അല്ലെങ്കിൽ ജനപ്രിയ പദ്ധതികളോ ഒക്കെയാണ് ടാബ്ലോയായി പ്രദർശിപ്പിക്കാറ്. എന്നാൽ ഇവിടെ ജമ്മു കശ്മീരിന്റേത് എന്ന തരത്തിൽ പ്രദർശിപ്പിച്ച ടാബ്ലോയിൽ ഭീകരരെ ഉൾപ്പെടുത്തിയതിലൂടെ രക്തസാക്ഷികളായി അവരെ വാഴ്ത്തുകയാണ് പാകിസ്താൻ. മാത്രമല്ല ജമ്മു കശ്മീരിന്റെ പേരിൽ ടാബ്ലോ പ്രദർശിപ്പിക്കുന്നതിലൂടെ കശ്മീർ സ്വന്തമാണെന്ന് അവകാശപ്പെടുകയുമാണ് പാകിസ്താൻ ചെയ്യുന്നത്.
Comments