ലക്നൗ : ഉത്തർപ്രദേശിൽ ദാബ ഉടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ദാന്ദിയ സ്വദേശികളായ മുനാവർ ഖാൻ, മൊസിം ഖാൻ, മുസറാഫ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. പശുക്കളെ കടത്തികൊണ്ടു പോയി കാശാപ്പ് ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് റിപ്പോർട്ടുകൾ.
50 കാരനായ സെവറാം ഗംഗാവാർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു മൂന്ന് പേരും ചേർന്ന് ഗംഗാവാറിനെ കഴുത്ത് അറുത്ത് കൊന്നത്. രാത്രി വൈകുമ്പോൾ സാധാരണയായി ഗംഗാവാർ വീട്ടിൽ പോകാതെ കടയിൽ തന്നെയാണ് കിടക്കുക. മാർച്ച് 15 ന് രാവിലെ മകൻ കടയിൽ എത്തിയപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ ഗംഗാവാറിനെ കണ്ടത്. തുടർന്ന് സഹോദരനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് ആണ് ആരോ കഴുത്തറുത്തത് ആണെന്ന് അറിയിച്ചത്. തുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷിക്കുകയായിരുന്നു.
തങ്ങളെ കളിയാക്കിയതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതികൾ പറഞ്ഞിരിക്കുന്നത്. എന്നാൽ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. സംഭവത്തിന് പിന്നിൽ മറ്റെന്തോ ലക്ഷ്യമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇവർ മൂന്ന് പേരും കടയിൽ കഴിക്കാൻ വന്നിട്ടില്ലെന്നും, ഇവർ പശുക്കടത്ത് സംഘത്തിലെ അംഗങ്ങൾ ആണെന്നും മക്കൾ വ്യക്തമാക്കി. പലപ്പോഴായി ഇവരെ രാത്രി നേരങ്ങളിൽ പ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ടിട്ടുണ്ടെന്നും മക്കൾ പോലീസിനോട് പറഞ്ഞു.
Comments