ബെംഗളൂരു: റോയിറ്റേഴ്സിലെ മാദ്ധ്യമപ്രവർത്തകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.റോയിറ്റേഴ്സിന്റെ ബെംഗളൂരു റിപ്പോർട്ടറായ ശ്രുതി പോലീസിനും ബന്ധുക്കൾക്കും എഴുതിയ ആത്മഹത്യ കുറിപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. ഭർതൃപീഡനം സംബന്ധിച്ച പല കാര്യങ്ങളും ആത്മഹത്യക്കുറിപ്പിലൂടെ ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്.
മരിക്കുന്നതിന് മുമ്പ് അനീഷിന് ശ്രുതി എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു. ‘ഇനി നിങ്ങൾ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അനാഥയായ കുട്ടിയെ വിവാഹം കഴിക്കണം, മൂകയും ബാധിരയുമായ കുട്ടിയാണെങ്കിൽ ഇതൊന്നും കേൾക്കേണ്ടല്ലോ. ആർക്കും പൈസയും കൊടുക്കേണ്ടല്ലോ. എല്ലാം നിങ്ങൾക്ക് എടുക്കാം’. ഞാൻ ജീവിച്ചിരുന്നാൽ നിങ്ങൾക്ക് ജീവിതാവസാനം വരെ സങ്കടപ്പെടാനേ സമയമുണ്ടാകൂ. മരിച്ചാൽ കുറച്ചുദിവസം അതോർത്ത് സങ്കടം ഉണ്ടാകും, പിന്നെ നിങ്ങൾ മറന്നോളും. ഓരോ കോംപ്രമൈസ് കഴിയുമ്പോളും പീഡനം തുടർന്നിരുന്നതായും പിതാവിന് എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
2017 ലാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശി അനീഷുമായുള്ള ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. ആദ്യ നാളുകളിൽ തന്നെ പണത്തിന്റെ പേരിൽ പീഡനം ആരംഭിച്ചിരുന്നുവെന്നാണ് വിവരം.അനീഷ് ശ്രുതിയെ നിരന്തരം പീഡിപ്പിക്കുകയുണ്ടായിരുന്നു.ഒരു തവണ തലയിണ അമർത്തി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും അനീഷിനെതിരെ ആരോപണമുണ്ട്. ശ്രുതിയുടെ ശമ്പളം തനിക്ക് വേണമെന്ന് പറഞ്ഞായിരുന്നു പീഡനമെന്നാണ് ആരോപണം.
മാതാപിതാക്കളോട് സംസാരിക്കുന്നതിനും വിലക്കുണ്ടായിരുന്നു. ശ്രുതിയെ നിരന്തരം നിരീക്ഷിക്കാൻ ഫ്ളാറ്റിൽ ക്യാമറയും വോയ്സ് റെക്കോർഡറും സ്ഥാപിച്ചിരുന്നു. യാതൊരുവിധ സ്വകാര്യതയും അനുവദിച്ചില്ല. മയക്കുമരുന്ന് ചേർത്ത വൈൻ കുടിപ്പിക്കാൻ ശ്രമിച്ചതായി ഒരിക്കൽ ശ്രുതി പറഞ്ഞതായും ബന്ധുക്കൾ പറയുന്നു. ശ്രുതി മാതാപിതാക്കൾക്ക് പണം കൊടുക്കാൻ പാടില്ലെന്ന് അനീഷ് പറഞ്ഞിരുന്നുവെന്നാണ് വിവരം.
Comments