ന്യൂഡൽഹി: സംസ്ഥാനങ്ങൾ തമ്മിലുള്ള അര നൂറ്റാണ്ടായി നടക്കുന്ന ആഭ്യന്തര അതിർത്തി പ്രശ്നം അമിത് ഷാ പരിഹരിച്ചു. അസം-മേഘാലയ പുനർനിർണ്ണയിച്ച അതിർത്തികളുടെ പ്രഖ്യാപനം ഈ മാസം 29ന് നടത്തുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് മാസത്തെ ഉന്നതതല പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് അസം-മേഘാലയ സംസ്ഥാന ആഭ്യന്തര അതിർത്തി പ്രഖ്യാപനം നടത്തുന്നത്. ഔദ്യോഗികമായ അതിർത്തികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിക്കും.
അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയും മേഘാലയ മുഖ്യമന്ത്രി കൊർണാഡ് സാംഗ്മയുമായും ഒരുമിച്ച് നടത്തിയ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് തീരുമാനം. കഴിഞ്ഞ ജനുവരിയിലാണ് അഞ്ച് പതിറ്റാണ്ടുകളായി നിലനിന്ന അതിർത്തി പുനർനിർണ്ണയ വിഷയത്തിൽ ചർച്ച ആരംഭിച്ചത്.
കേന്ദ്രമന്ത്രി അമിത് ഷാ ഇരുമുഖ്യമന്ത്രിമാരേയും ഫോണിലൂടെ വിളിച്ചാണ് സംസ്ഥാന അതിർത്തി പുനർനിർണ്ണയ തീരുമാനം അറിയിച്ചത്. അമിത് ഷാ നേരിട്ട് വിളിച്ച കാര്യം കോർണാഡ് സാഗ്മയും ഹിമന്ദ ബിശ്വ ശർമ്മയും സ്ഥിരീകരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ഔദ്യോഗിക അറിയിപ്പും ഇരുസംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്ക് ലഭിച്ചുകഴിഞ്ഞു.
ഇരുസംസ്ഥാനങ്ങളുടേയും അതിർത്തി പങ്കിടുന്ന മേഖലകളായി 12 സ്ഥലങ്ങൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇരുസംസ്ഥാനങ്ങളും പരസ്പരം അംഗീകരിച്ച അതിർത്തി കളാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്. പ്രത്യേക ഉന്നത തല സംഘമാണ് അതിർത്തി നിർണ്ണയം മൂന്ന് മാസംകൊണ്ട് പൂർത്തിയാക്കിയത്.
Comments