കാബൂൾ: രണ്ട് ദശാബ്ദങ്ങൾക്ക് മുൻപ് അഫാഗിസ്താൻ ഭരണം പിടിച്ചെടുത്ത ശേഷം താലിബാൻ ആദ്യം ചെയ്തത് ഇതരമതസ്ഥരുടെ ആരാധാനലയങ്ങളും സ്ഥാപനങ്ങളും തകർക്കുക എന്നതായിരുന്നു. താലിബാന്റെ ആക്രമണത്തിൽ അന്ന് തകർക്കപ്പെട്ടവയുടെ കൂട്ടത്തിൽ നിരവധി ബുദ്ധപ്രതിമകളും ഉണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇടവേളയ്ക്ക് ശേഷം വീണ്ടും അഫ്ഗാനിസ്ഥാൻ താലിബാന്റെ കൈകളിലായപ്പോൾ ബുദ്ധപ്രതിമകൾക്ക് നേർക്കുള്ള ആക്രമണം നിർത്തി അവയെ സംരക്ഷിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവിരം.
റസറ്റ് താഴ് വരയിൽ കൊത്തിയെടുത്ത ഗുഹകളിലെ പുരാതാന ബുദ്ധപ്രതിമകൾ സംരക്ഷിക്കാനാണ് താലിബാൻ തയ്യാറെടുത്തിരിക്കുന്നത്.കോടിക്കണക്കിന് രൂപയുടെ ചെമ്പ് നിക്ഷേപം ഉണ്ടെന്ന് കരുതുന്ന മെസ് അയ്നാക് എന്ന പഴയ ചെമ്പ് ഖനി ഉണ്ടായിരുന്ന ഈ പ്രദേശം സംരക്ഷിക്കാൻ താലിബാൻ ഒരുങ്ങുന്നതിന് മറ്റൊരു കാരണവുമുണ്ട്. അഫ്ഗാൻ പിടിച്ചെടുത്ത ശേഷം കടുത്ത ഉപരോധങ്ങളും നിയന്ത്രണങ്ങളുമാണ് ലോകരാജ്യങ്ങൾ താലിബാന് നേരെ ഏർപ്പെടുത്തുന്നത്.
നിക്ഷേപങ്ങളും സഹായങ്ങളും വെട്ടിക്കുറച്ചതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യം. ഈ അവസ്ഥ തുടരുന്നതിനിടെ ചൈന അഫ്ഗാന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തിരുന്നു. മറ്റ് രാജ്യങ്ങൾ മുഖം തിരിക്കുമ്പോൾ ചൈന സഹായ വാഗ്ദാനവുമായി എത്തിയത് ഏറെ പ്രതീക്ഷയോടെയാണ് താലിബാൻ നോക്കി കാണുന്നത്. ഈ സാഹചര്യത്തിൽ ബുദ്ധപ്രതിമകൾക്ക് നേരെ ആക്രമണം നടത്തി ചൈനയെ ചൊടിപ്പിക്കുന്നത് നല്ലതിനല്ലെന്ന് മനസിലാക്കിയ താലിബാൻ രീതി മാറ്റുകയായിരുന്നിവെന്നാണ് ആളുകൾ ചൂണ്ടിക്കാട്ടുന്നത്.
1 ട്രില്യണോളം വിലമതിക്കുന്ന രാജ്യത്തിന്റെ ധാതു സമ്പത്ത് ഭാവിയുടെ താക്കോലായി കണ്ട് സംരക്ഷിക്കാൻ തയ്യാറെടുത്തെന്നും ബുദ്ധ പ്രതിമകൾ സംരക്ഷിക്കുന്നത് ഞങ്ങൾക്കും ചൈനക്കാർക്കും വളരെ പ്രധാനമെന്നാണ് താലിബാൻ വക്താവ് പറഞ്ഞത്.
Comments