ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ ജീവിതകഥ ജനങ്ങളിലേക്ക് എത്തിക്കാനായി പുതിയ വെബ്സൈറ്റ് കഴിഞ്ഞ ദിവസമാണ് പ്രവർത്തനം ആരംഭിച്ചത്. പ്രധാനമന്ത്രിയെ അടുത്തറിയുന്നവർ പറയുന്ന കഥകളാണ് വെബ്സൈറ്റിലൂടെ അവതരിപ്പിക്കുന്നത്. മോദി സ്റ്റോറി എന്നാണ് സൈറ്റിന്റെ പേര്. ഈ സൈറ്റിൽ അടിയന്തിരാവസ്ഥക്കാലത്തെ നരേന്ദ്രമോദിയെ കുറിച്ച് പറയുന്ന കഥ ശ്രദ്ധനേടുകയാണ്.
ഗുജറാത്ത് സ്വദേശിയായ രോഹിത് ഭായ് അഗർവാൾ ആണ് പ്രധാനമന്ത്രിയെ കുറിച്ചുള്ള ഈ കഥ വിവരിക്കുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് രോഹിത്തിന്റെ വീട്ടിലാണ് നരേന്ദ്രമോദി താമസിച്ചിരുന്നത്. പോലീസിന് പിടികൊടുക്കാതിരിക്കാൻ അദ്ദേഹം സർദാർജിയുടെ വേഷം ധരിച്ച സംഭവമാണ് രോഹിത്ത് വിവരിക്കുന്നത്. ഒരിക്കൽ സർദാർജിയുടെ വേഷം ധരിച്ച് പുറത്തിറങ്ങിയപ്പോൾ പോലീസ് അദ്ദേഹത്തിന്റെ അടുത്തെത്തി.
എന്നിട്ട് ചോദിച്ചു ‘എവിടെയാണ് നരേന്ദ്ര മോദി താമസിക്കുന്നത്’ എന്ന്. ‘എനിക്കറിയില്ല, ഉള്ളിൽ ചെന്ന് തിരക്കി നോക്കൂ’ എന്നാണ് പോലീസുകാരന് നരേന്ദ്രമോദി മറുപടി നൽകിയത്. ഇത്രയും പറഞ്ഞ ശേഷം നരേന്ദ്രമോദി സ്കൂട്ടറിൽ കയറി തന്റെ സഹോദരനൊപ്പം രക്ഷപെട്ടുവെന്ന് രോഹിത്ത് പറഞ്ഞു. സർദാർജി ആയി വേഷമിട്ടുള്ള ചിത്രവും സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
Heard of the time when Narendra Modi posed as a Sardarji during the 1975 emergency?
Watch as a close acquaintance reminisces how he narrowly escaped the eyes of a policeman.
For more: https://t.co/9iulCa9s3h
Follow: @TheModiStory pic.twitter.com/jab3kEx9Gz
— Modi Story (@themodistory) March 26, 2022
പ്രധാനമന്ത്രിയുടെ ജീവിതത്തെ അടുത്ത് കണ്ട വ്യക്തികളുടെ നേരിട്ടുള്ള അനുഭവങ്ങളും സ്മരണകളുമാണ് സൈറ്റിലൂടെ പങ്കുവെയ്ക്കുന്നത്. മോദിയോടൊപ്പമുള്ള ഫോട്ടോകൾ, കത്തുകൾ, അദ്ദേഹവുമായി ബന്ധപ്പെട്ട വ്യക്തിഗത സ്മരണകൾ, കഥകൾ, റൈറ്റപ്പുകൾ, ഓഡിയോ, വിഷ്വൽ സ്റ്റോറികൾ എന്നിവയും സൈറ്റിലൂടെ പ്രദർശിപ്പിക്കാം. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ഈ വെബ്സൈറ്റ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
Comments