കീവ്: യുക്രെയ്ൻ സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി യുക്രെയ്ൻ വനിത. റഷ്യൻ സൈന്യം ബലാത്സംഗം ചെയ്തെന്ന ആരോപണമാണ് യുവതി ഉന്നയിച്ചിരിക്കുന്നത്.
ഭർത്താവിനെ കൊലപ്പെടുത്തിയശേഷം 4 വയസായ തന്റെ മകന്റെ മുന്നിൽ വെച്ചാണ് റഷ്യൻ സൈന്യം തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി ആരോപിച്ചു.യുവതിയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം.
ഒരു തവണ വെടിയുതിർക്കുന്ന ശബ്ദം ഞാൻ കേട്ടു.പിന്നീട് ഗേറ്റ് തുറക്കുന്ന ശബ്ദവും വീട്ടിലേക്ക് ആരോ നടന്ന് അടുക്കുന്ന ശബ്ദവും കേട്ടു. ആദ്യം അവർ വളർത്തു നായയെ കൊന്നു.പിന്നീട് എന്റെ ഭർത്താവിനെ കൊലപ്പെടുത്തി,എന്റെ ഭർത്താവ് എവിടെ എന്ന് നിലവിളിച്ച് പുറത്തേക്ക് ഓടിയപ്പോൾ നിലത്ത് ഗേറ്റിനരികെ അദ്ദേഹം ചലനമറ്റ് കിടക്കുന്നതാണ് കണ്ടതെന്ന് യുവതി വെളിപ്പെടുത്തുന്നു.
ഓടിയെത്തിയ തന്റെ നേർക്ക് തോക്ക് ചൂണ്ടിയിട്ട് നിന്റെ ഭർത്താവ് ഒരു നാസി ആയതിനാൽ ഞാൻ അവനെ കൊന്നുവെന്ന് ഒരു സൈനികൻ പറഞ്ഞതായി യുവതി ആരോപിക്കുന്നു. ശബ്ദമുണ്ടാക്കിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി തന്നെ തോക്കിൻ മുനിൽ നിർത്തി കൂട്ട ബലാത്സംഗം ചെയ്തതായും യുവതി ആരോപിച്ചു. മകൻ കരയുന്നത് കണ്ടിട്ടും വിടാൻ കൂട്ടാക്കാതെ തോക്കിൻ മുനയിൽ നിർത്തി ഉപദ്രവം തുടർന്നെന്ന് യുവതി കൂട്ടിച്ചേർത്തു.
യുവതിയുടെ ആരോപണം പുറത്തു വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യുക്രെയ്നിൽ റഷ്യൻ അധിനിവേശം ഒരു മാസം പിന്നിട്ടപ്പോൾ നിരവധി സാധാരണക്കാരുടെ ജീവനും നഷ്ടപ്പെട്ടതായി വാർത്തകൾ പുറത്ത് വന്നിരുന്നു. റഷ്യൻ സൈന്യം യുക്രെയ്നിൽ സാധാരണക്കാർക്ക് നേരെ വലിയ ക്രൂരതകളാണ് അഴിച്ചു വിടുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇത് മനുഷ്യത്വരഹിതമായി പോയെന്നാണ് വിമർശനം.
Comments