ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കിയിട്ടല്ല സംസ്ഥാനങ്ങളിൽ ബിജെപി ഭരണനിർവഹണം നടത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു.
പ്രത്യയശാസ്ത്രവും, ഭരണമികവും, ഭരണകാലത്തെ പ്രകടനവും മുൻനിർത്തിയാണ് ബിജെപി തിരഞ്ഞെടുപ്പുകളിൽ പോരാടുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാൻ ഗോവയിലേക്ക് പോയവരാണ് തൃണമൂലുകാർ. പക്ഷേ, പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ വധിച്ചിട്ടോ സ്ത്രീകളെ ഉപദ്രവിച്ചിട്ടോ ഒരു സംസ്ഥാനത്ത് ഭരണം നിലനിർത്താൻ ശ്രമിക്കുന്നവരല്ല ബിജെപിക്കാരെന്നും അമിത് ഷാ ലോക്‌സഭയിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളിൽ നടന്ന അക്രമസംഭവങ്ങളുടേയും ഈയടുത്ത് നടന്ന സംഘർങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് അമിത് ഷായു
ടെ പരാമർശം.
തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം മൂലമാണ് ഡൽഹിയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സർക്കാർ നീട്ടിക്കൊണ്ട് പോകുന്നതെന്ന ആംആദ്മി പാർട്ടിയുടെ ആരോപണങ്ങൾക്കും അമിത് ഷാ മറുപടി നൽകി. ‘എന്തിന് എഎപിയെ ഭയപ്പെടണം? തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെങ്കിൽ, ആറ് മാസത്തിന് ശേഷവും അവർക്ക് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും വിജയിക്കുകയും ചെയ്യാം. എന്നിട്ടും എന്തിനാണ് പരിഭ്രമമെന്ന് അമിത് ഷാ ചോദിച്ചു.
ജയവും തോൽവിയും ജനാധിപത്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഒരു തിരഞ്ഞെടുപ്പ് തോൽവിയെയും ബിജെപി ഭയത്തോടെ വീക്ഷിക്കുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Comments