ന്യൂഡൽഹി : പൂണുൽ ധരിച്ച ബ്രാഹ്മണനാണ് ലോകത്ത് ആദ്യമായി ബിരിയാണി കൊണ്ടു വന്നതെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ . നള രാജാവിന്റെ പാചക ഗ്രന്ഥമായ ‘പകദർപ്പണത്തിൽ’ ബിരിയാണിയുടെ ഉത്ഭവം പറയുന്നതായും മുഹമ്മദ് സുബൈർ പരിഹസിച്ചു.
‘ പൂണുൽ ധരിച്ച ഒരു ബ്രാഹ്മണനാണ് ബിരിയാണി ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത്. മൊണാലിസ, മൈക്കൽ ജാക്സൺ എന്നിവരെ കുറിച്ചുള്ള സുബ്രഹ്മണ്യൻ സ്വാമിയുടെ അവകാശവാദങ്ങൾ പോലെ ഈ കഥയും ആധികാരികമാണ്.‘ മുഹമ്മദ് സുബൈർ പറയുന്നു. ബിരിയാണിയുടെ യഥാർത്ഥ ഉത്ഭവം എന്ന് കുറിപ്പോടെയാണ് മുഹമ്മദ് സുബൈറിന്റെ ട്വീറ്റ്.
എന്നാൽ ബിരിയാണിയുടെ ഉത്ഭവം മിഡിൽ ഈസ്റ്റിൽ നിന്നാണെന്നും മുഗളന്മാരും മറ്റ് മുസ്ലീം ഭരണാധികാരികളും ചേർന്നാണ് ഇത് ഇന്ത്യയിൽ കൊണ്ടുവന്നതെന്നും ഇത്തരവത്തിൽ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും സോഷ്യൽ മീഡിയ പറയുന്നു .
നളൻ ഒരു ക്ഷത്രിയനാണെന്നും ബ്രാഹ്മണനല്ലെന്നും പൂണുൽ ധരിക്കുന്ന രീതി ക്ഷത്രിയർക്കിടയിലും സാധാരണമാണെന്നും സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയായ മോണിക്ക വർമ്മ ട്വീറ്റ് ചെയ്തു. ക്ഷത്രിയർക്ക് നോൺ വെജ് കഴിക്കാമെന്നും പാചകം ചെയ്യാമെന്നും മോണിക്ക വർമ്മ കൂട്ടിച്ചേർത്തു. പാചകവിദഗ്ധരായവരും , എഴുത്തുകാരും മുഹമ്മദ് സുബൈറിന്റെ ട്വീറ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട് . അതേസമയം എതിർപ്പുകൾ ഉയർന്നിട്ടും സുബൈർ ട്വീറ്റ് പിൻ വലിക്കാത്തത് ഹിന്ദു സംസ്കാരത്തെ അവഹേളിക്കാനാണെന്നും ആരോപണമുണ്ട്.
Comments