ന്യൂഡൽഹി: ഇന്ത്യാ-ഇസ്രായേൽ സംയുക്ത സംരംഭത്തിൽ രൂപകൽപ്പന ചെയ്ത ഭൂതല മിസൈൽ പരീക്ഷിച്ചു. രണ്ടു പരീക്ഷണങ്ങളാണ് തുടർച്ചയായി നടത്തിയത്. കരസേനയ്ക്കാ യിട്ടാണ് മദ്ധ്യദൂര മിസൈൽ പരീക്ഷിച്ചത്. 70 കിലോമീറ്റർ ദൂരത്തെ ലക്ഷ്യം തകർക്കാൻ സാധിക്കുന്ന മിസൈൽ ഡിആർഡിഒയാണ് ഇസ്രായേലിനൊപ്പം ചേർന്ന് വികസിപ്പിച്ചത്.
കരയിൽ നിന്ന് തൊടുക്കുന്ന എംആർഎസ്എഎം മിസൈലുകൾ വിമാനങ്ങൾ, ഹെലികോപ്റ്റ റുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോൺ എന്നിവയെ തകർക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. പരീക്ഷണങ്ങൾ രണ്ടും ഒഡീഷയുടെ തീരമേഖലയിലെ ചാന്ദിപൂരിലാണ് നടത്തിയത്. നിലവിൽ നാവികസേനയ്ക്കും വ്യോമസേനയ്ക്കും ഡിആർഡിഒ ഈ മിസൈലുകൾ കൈമാറിയിട്ടുണ്ട്.
കരസേനയ്ക്കായി നൽകിയ മിസൈലുകളുടെ അന്തരീക്ഷത്തിൽ വിമാനത്തിൽ നിന്ന് തൊടുക്കാവുന്ന സംവിധാനവും പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇന്ത്യയ്ക്ക് മിസൈലുകൾക്കൊപ്പം മിസൈൽ പ്രതിരോധ സംവിധാനങ്ങളും നൽകുന്ന ഇസ്രായേൽ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായും സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Comments