ന്യൂഡൽഹി : സംസ്ഥാന ഗവർണർമാരെ നിശ്ചയിക്കാനുള്ള എല്ലാ അധികാരവും നിയമസഭയ്‌ക്ക് നല്‍കണമെന്ന് ബിൽ അവതരിപ്പിച്ച് സിപിഎം . ഗവർണർമാരുടെ നിയമനത്തിൽ സമൂലമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് സിപിഎം എംപി ഡോ വി ശിവദാസനാണ് വെള്ളിയാഴ്ച രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചത്.
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും , പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അടങ്ങുന്ന ഇലക്ടറൽ കോളേജാണ് ഗവർണറെ തിരഞ്ഞെടുക്കേണ്ടതെന്നാണ് ബില്ലിൽ പറയുന്നത്.
നിലവിൽ, ആർട്ടിക്കിൾ 155 ഒരു സംസ്ഥാനത്തിന്റെ ഗവർണറെ രാഷ്‌ട്രപതി നിയമിക്കണമെന്ന് അനുശാസിക്കുന്നു. ഒരേ വ്യക്തിയെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കുന്നതിനെ ആർട്ടിക്കിൾ 153-ൽ തടയുന്നില്ല. ശിവദാസൻ ഈ ഭേദഗതിക്ക് പകരം ഇലക്ടറൽ കോളേജ് സ്ഥാപിക്കാനും ബില്ലിൽ പറയുന്നു.
53, 155, 156 അനുച്ഛേദങ്ങൾ ദേദഗതി ചെയ്യാനുള്ള നിർദേശങ്ങളാണ് ബില്ലിൽ അവതരിപ്പിച്ചിരിക്കുന്നത്.അഞ്ചുവർഷ കാലാവധി പൂർത്തീകരിക്കുംമുമ്പ് ഗവർണർമാരെ തിരിച്ചുവിളിക്കാൻ നിയമസഭയ്‌ക്ക് അധികാരം നൽകണം. കുറയാത്ത ഭൂരിപക്ഷം പാസാക്കിയ പ്രമേയത്തിലൂടെ ഗവർണറെ പുറത്താക്കാനും നിയമസഭയ്‌ക്ക് കഴിയും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, പിണറായി സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അടുത്തിടെ വിവാദമായ പശ്ചാത്തലത്തിലാണ് ശിവദാസന്റെ ബിൽ. ഗവർണർമാരെ നിയമിക്കുന്നതിനോ തിരിച്ചുവിളിക്കുന്നതിനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കേരള സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു .
Comments