മോസ്കോ: ഒരു വശത്ത് യുക്രെയ്നെ ആക്രമിച്ച് തകർത്തുകൊണ്ട് റഷ്യ മുന്നേറുമ്പോൾ സ്വന്തം സൈനികർ ഭരണകൂടത്തിനെതിരെ കേസുമായി രംഗത്ത്. യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ വിസമ്മതിച്ച ആയിരത്തിലേറെ പേരടങ്ങുന്ന ഒരു ട്രൂപ്പ് ഒന്നടങ്കമാണ് കേസുമായി നീങ്ങുന്നത്. റഷ്യൻ സൈനികർക്കായി കേസ് നൽകിയിരിക്കുന്ന അഭിഭാഷകൻ മിഖായേൽ ബെന്യാഷാണ് വിവരം പുറത്തുവിട്ടത്.
‘യുക്രെയ്നെ സമ്മർദ്ദത്തിലാക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ടായിരുന്നു. ജനങ്ങളെ കൊന്നൊടുക്കിയുള്ള യുദ്ധം ഒട്ടും ഉചിതമായിരുന്നില്ല. പലരും മനസില്ലാമനസ്സോടെയാണ് പങ്കെടുത്തത്. ആയിരത്തിലേറെ സൈനികർ ഉൾപ്പെട്ട ഒരു ട്രൂപ്പ് ഒന്നടങ്കം യുദ്ധത്തിനെ തിരായിരുന്നു. മോസ്കോ ഭരണകൂടത്തിനെതിരെ അവർ പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കുകയാണ്.’ മിഖായേൽ ബെന്യാഷ് പറഞ്ഞു.
യുക്രെയ്നെതിരെ യുദ്ധം ചെയ്യില്ലെന്ന് രേഖാമൂലം എഴുതി നൽകിയ 12 സൈനിക ഉദ്യോഗസ്ഥരെ റഷ്യ പരിച്ചുവിട്ടിരുന്നു. ഇവരെല്ലാം റഷ്യയുടെ ഔദ്യോഗിക സൈന്യത്തിന് സമാന്തരമായി പ്രവർത്തിക്കുന്ന റോസ്ഗുവാർദിയ എന്ന പേരിലുള്ള സംഘമാണ്. തങ്ങൾ ചെയ്യുന്നത് ലോകത്തോട് തന്നെയുള്ള ക്രൂരതയാണെന്ന ശക്തമായ വിമർശനവും ഭരണകൂടത്തിനെതിരെ അവർ ഉന്നയിക്കുകയാണ്.
Comments