ഇസ്ലാമാബാദ് : പാകിസ്താനിൽ ഔറത്ത് മാർച്ചിൽ മുദ്രാവാക്യം വിളിച്ച ഗർഭിണിയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു. ലാഹോറിലാണ് സംഭവം. ഷാലിമാർ സ്വദേശിയും യുവതിയുടെ ഭർത്താവുമായ അള്ളാ ദത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി പാകിസ്താനിലെ സ്ത്രീകൾ ചേർന്ന് നടത്തുന്ന പ്രകടനമാണ് ഔറത്ത് മാർച്ച്.
എന്റെ ശരീരം എന്റെ അവകാശം എന്നാണ് ഔറത്ത് മാർച്ചിലെ മുദ്രാവാക്യം. കഴിഞ്ഞ മാസം എട്ടിന് നടന്ന മാർച്ചിൽ യുവതിയും പങ്കെടുത്തിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന അള്ളാ ദത്ത് ഇതിന്റെ പേരിൽ വഴക്കിടുപതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായി. ഈ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തുടർന്ന് ആരും അറിയാതെ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
എട്ട് വർഷങ്ങൾക്ക് മുൻപായിരുന്നു യുവതിയും അള്ളാ ദത്തുമായുള്ള വിവാഹം. ഇവർക്ക് നാല് മക്കളുണ്ട്.
Comments