ലക്നൗ : മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കിയതിനെ സ്വാഗതം ചെയ്ത് മീററ്റിലെ മത പണ്ഡിതൻ മൗലാന ഷാഹിൻ ജമാലി . യോഗി സർക്കാരിന്റെ പുതിയ നീക്കത്തെ അഭിനന്ദിച്ച അദ്ദേഹം ദേശീയഗാനം പൂർണ്ണമായ ബഹുമാനത്തോടെ പാടണമെന്നും പറഞ്ഞു.
മദ്രസയിൽ ദേശീയ ഗാനം ആരംഭിക്കുന്നത് നല്ല കാര്യമാണ്. മത ഐക്യത്തെയും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതിന്റെ സന്ദേശം ഇതു വഴി നൽകാനാകും. സദാറിൽ സ്ഥിതി ചെയ്യുന്ന മദ്രസയ്ക്ക് 150 വർഷം വരെ പഴക്കമുണ്ട് . സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്ന തന്റേത് പോലെയുള്ള മദ്രസകൾ ഇത് പിന്തുടരേണ്ട നിയമാണെന്നും ഷാഹിൻ ജമാലി പറഞ്ഞു. തുടക്കം മുതൽ രാജ്യത്തെ സ്നേഹിക്കാനുള്ള സ്ഥലമാണ് മദ്രാസ്. ദേശീയഗാനം ദുആയ്ക്കൊപ്പം വായിച്ചാൽ അത് നല്ല കാര്യമാണ്.
നമ്മുടെ രാജ്യത്തെ ഉയർത്താനാണ് നമ്മൾ ശ്രമിക്കേണ്ടത് . ദേശീയഗാനം ഒരു മോശം കാര്യമല്ല. ഇത് എല്ലാ മദ്രസകളും ആലോചിക്കണം. തന്റെ അഭിപ്രായത്തിൽ ദേശീയഗാനം ഒരു മതത്തിനും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
യു പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ കൗൺസിൽ മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കിയത് . മദ്രസയിലെ എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്ക് മറ്റ് പ്രാര്‍ത്ഥനകള്‍ക്കൊപ്പം ഇനി ദേശീയ ഗാനവും ആലപിക്കണം. സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Comments