കൊച്ചി: മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ‘ബാലാമണിയമ്മ പുരസ്കാരം’ പ്രൊഫ. എം.കെ.സാനുവിന് സമർപ്പിച്ചു. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ സമർപ്പിച്ചു. 24-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്ന ചടങ്ങിൽ R.S. ഭാസ്കർ, ഡോ.M.C.ദിലീപ് കുമാർ, ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഡോ.സുലോചന നാലപ്പാട്ട്, E.M.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
സാധാരണയായി കവികളെ, കവികൾ എന്നു മാത്രമാണ് അഭിസംബോധന ചെയ്യാറുള്ളത്. എന്നാൽ മാസ്റ്റർ എന്ന് അഭിസംബോധന ചെയ്യപ്പെടുന്ന അപൂർവ്വം കവികളിൽ ഒരാളാണ് സാനുമാസ്റ്റർ. അദ്ദേഹത്തിന്റെ സാഹിത്യത്തിലെ മാസ്റ്ററിസം ഇതിലൂടെ വ്യക്തമാകുന്നു എന്നും സാഹിത്യത്തിലെ ഒരേ ഒരു മാസ്റ്റർ സാനു മാസ്റ്റർ തന്നെയാണ് എന്നും ദാമോദർ മൗസോ അഭിപ്രായപ്പെട്ടു.
സമകാലിക കേരളത്തിൽ സാംസ്കാരിക കേരളം വളരെ ബോധപൂർവ്വം ചില സാഹിത്യ മഹാ പ്രതിഭകളെ തമസ്ക്കരിക്കുകയാണെന്നും രാഷ്ട്രീയം അതിന് വലിയ തോതിൽ കുടപിടിക്കു ന്നുവെന്നും ചടങ്ങിൽ സംസാരിച്ച ശ്രീശൈലം ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.
Comments