ഗുവാഹട്ടി: അസമിൽ സുരക്ഷാ സേന രണ്ട് ബോഡോ വിഘടനവാദി ഭീകരരെ വകവരുത്തി. ചിരാംഗ് ജില്ലയിലെ റൂണീഖാത പോലീസ് സ്റ്റേഷൻ പരിധിയിലെ ഖുംഗ്രിംഗ് മേഖലയിലെ ചൗദ്ധാഗുരി ഗ്രാമത്തിലാണ് വിഘടനവാദി ഭീകരർക്കായി തിരച്ചിൽ നടത്തിയത്.
കൊല്ലപ്പെട്ടവരിൽ ഒരാൾ മുൻ നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ബോഡോലാന്റ് നേതാവാണെന്ന് അസം എഡിജിപി ഡോ. എൽആർ ബിഷ്ണോയ് പറഞ്ഞു. വെടിവെയ്പ്പി നിടെ ഒരു എസ്പിയ്ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കയ്യിൽ നിന്നും രണ്ട് 9 എംഎം പിസ്റ്റളുകൾ കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരിലെ ഒരാളെ മഹന്ത നർസാരി എൻഎൽഎഫ്ബിയുടെ ഏറെ സ്വാധീനമുള്ള നേതാവായിരുന്നുവെന്നും ബിഷ്ണോയ് പറഞ്ഞു.
രഹസ്യവിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചിരാംഗ് ജില്ലയിൽ ശക്തമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ചൗദ്ധാഗുരി ഗ്രാമത്തിലാണ് ഭീകരർ നിലയുറപ്പിച്ചിരുന്നത്. അതി രാവിലെ 1.30നാണ് സുരക്ഷാസേന വനമേഖലയോട് അടുത്ത ഗ്രാമത്തിലേക്ക് നീങ്ങിയത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റത് എസ്പി പ്രകാശ് മേധിക്കാണെന്നും പോലീസ് സ്ഥിരീകരിച്ചു.
Comments