ഇന്ത്യ-പാക് അതിർത്തിയിൽ മുസ്ലീം പള്ളികൾ പണിയാൻ കേരളത്തിലെ സന്നദ്ധ സംഘടന വിദേശ ഫണ്ട് വകമാറ്റി. കശ്മീർ വഴിയാണ് ഫണ്ട് ചിലവഴിച്ചത്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന റിലീഫ് ആന്റ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (ആർസിഎഫ്ഐ) എന്ന സംഘടനയാണ് മസ്ജിദ് പണിയാൻ വിദേശ ഫണ്ടുകൾ നൽകിയത്. നിർണായക വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടതോടെ സംഘടനയ്‌ക്കെതിരെ അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്.
പഞ്ചാബിൽ മസ്ജിദ് പണിയാനാണ് കേരളത്തിലെ സന്നദ്ധ സംഘടന 70 കോടിയോളം രൂപ നൽകിയത് എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഘടനയ്‌ക്ക് ലഭിച്ച വിദേശ ഫണ്ടുകൾ മുസ്ലീം പള്ളി പണിയാൻ നൽകുകയായിരുന്നു. കശ്മീർ വഴിയാണ് ഫണ്ട് പഞ്ചാബിലേക്ക് എത്തിച്ചത് എന്നും അന്വേഷണത്തിൽ തെളിഞ്ഞു. കശ്മീരിലെ ബാറാമുള്ള സ്വദേശികളായ രണ്ട് പേരുടെ അക്കൗണ്ടിലേക്കാണ് വിദേശ ഫണ്ട് എത്തിച്ചിരുന്നത്. ഇവർ അതുപയോഗിച്ച് പള്ളി നിർമ്മാണം ഏറ്റെടുത്ത് നടത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യ-പാക് അതിർത്തിയോട് അടുത്ത് കിടക്കുന്ന ഫിറോസ്പൂർ, ടൺ ടരൺ, അമൃത്സർ, ഗുർദാസ്പൂർ, പത്താൻകോട്ട് എന്നീ ജില്ലകളിലായി 200 ഓളം മസ്ജിദുകളുണ്ട്. ഇതിൽ കൂടുതലും അടുത്ത കാലത്താണ് നിർമ്മിച്ചത്. അതിർത്തിയോട് അടുത്ത് കിടക്കുന്നതിനാൽ ഭീകരവാദപ്രവർത്തനങ്ങൾക്കുളള സാദ്ധ്യത കണക്കിലെടുത്ത ഈ പള്ളികൾ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. 2015 നും 2017 നും ഇടയിൽ പണിഞ്ഞ മസ്ജിദുകളിലേക്ക് പാകിസ്താൻ അതിർത്തിയിൽ നിന്നും 40-70 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. ഈ പള്ളികളുടെ നിർമ്മാണമാകാം കേരളത്തിലെ സന്നദ്ധ സംഘടന നടത്തിയത് എന്ന സംശയം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം സംഘടനയോട് വിശദീകരണം തേടിയിട്ടുണ്ട്.
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയ്‌ക്ക് പഞ്ചാബിൽ യൂണിറ്റ് ഇല്ലെന്ന് സംഘടനാ വക്താവ് സലാം ഉസ്താദ് തന്നെ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന് സംഭവത്തിൽ വിശദീകരണം നൽകിയിട്ടുണ്ടെന്നും, കേന്ദ്ര സർക്കാർ വിദേശ ഫണ്ടിംഗ് നിരോധിച്ചത് സംഘടനയുടെ പ്രവർത്തനത്തെ ബാധിച്ചെന്നും സലാം ഉസ്താദ് വിശദീകരിച്ചു. നിലവിൽ സാമൂഹിക സേവനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ഉസ്താദ് വ്യക്തമാക്കി.
2000ൽ സ്ഥാപിതമായ ആർസിഎഫ്‌ഐ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക-സാംസ്‌കാരിക ഉന്നമനത്തിന് വേണ്ടി എന്ന പേരിലാണ് പ്രവർത്തിക്കുന്നത്. സമൂഹത്തിൽ ഏറ്റവുമധികം പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ആർസിഎഫ്ഐയുടെ ലക്ഷ്യം എന്ന് ഇവരുടെ വെബ്സൈറ്റിൽ പറയുന്നു. ദേശീയ അന്തർദേശീയ ഫണ്ടിംഗ് ഏജൻസികളുടെയും ജനങ്ങളുടെയും പിന്തുണയോടെ 24 സംസ്ഥാനങ്ങളിലായി ഏകദേശം 2.35 ദശലക്ഷം ആളുകളിലേക്ക് നേരിട്ട് സഹായം എത്തിച്ചിട്ടുണ്ട് എന്നും സംഘടന അവകാശപ്പെടുന്നു.
രാജ്യത്ത് ഭീകരവാദം പടർത്തുന്നതിൽ കുപ്രസിദ്ധമാണ് മലയാളികളുടേയും മലയാളി സംഘടനകളുടേയും പങ്ക്. ഐഎസിലേക്ക് ഏറ്റവും പേർ റിക്രൂട്ട് ചെയ്യപ്പട്ടെ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കശ്മീരിൽ സൈന്യത്തോടേറ്റുമുട്ടി കൊല്ലപ്പെട്ടതും മലയാളികളാണ്. രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന പോപ്പുലർ ഫ്രണ്ട് അടക്കമുള്ള തീവ്രവാദ സംഘടനകളുടേ ആസ്ഥാനവും കേരളം തന്നെയാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ അത്യന്തം ഗൗരവമുള്ളതാണ്.
Comments