തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോർഡ് പവർ എക്സ്ചേഞ്ചിലൂടെ വിറ്റത് 1000 കോടിയുടെ വൈദ്യുതി . മൂന്നുവർഷമായി നല്ല മഴകിട്ടിയതിനാലാണ് ഇത്രയധികം വൈദ്യുതി ഉത്പാദിപ്പിച്ച് പുറത്ത് വിൽക്കാനായത്.
കൽക്കരി പ്രതിസന്ധി മറ്റ് സംസ്ഥാനങ്ങളെ ബാധിച്ചപ്പോൾ ആ സാഹചര്യവും കെ എസ് ഇ ബിയ്ക്ക് അനുകൂലമായി . പവർ എക്സ്ചേഞ്ചിൽ മികച്ച വിലയും ലഭിച്ചു.പവർ എക്സ്ചേഞ്ചിൽ ചില സമയങ്ങളിൽ യൂണിറ്റിന് 20 രൂപവരെ വിലയുണ്ടായിരുന്നു. രാത്രിയിലെ ആവശ്യത്തിന് കേരളം പുറത്തുനിന്ന് വാങ്ങുന്നത് ഇതിലും കുറഞ്ഞ തുകയ്ക്കാണ്
കാലവർഷം സാധാരണ തോതിലാണെങ്കിൽ ഒരു വർഷം ഡാമുകളിൽ ഒഴുകിയെത്തുന്നത് 700 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ്. എന്നാൽ, 2021-’22-ൽ കിട്ടിയത് 900 കോടി യൂണിറ്റിനുള്ള വെള്ളമായിരുന്നു.കൊറോണ കാരണം കടകളും വ്യവസായ സ്ഥാപനങ്ങളും പ്രവർത്തനം കുറച്ചതോടെ സംസ്ഥാനത്തിനകത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞിരുന്നു.
വൈദ്യുതി വാങ്ങാനും വിൽക്കാനും താത്പര്യമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാനുള്ള ഇലക്ട്രോണിക് സംവിധാനമാണ് പവർ എക്സ്ചേഞ്ച് അഥവാ സ്പോട്ട് മാർക്കറ്റ്. ഇത് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിയന്ത്രിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സംവിധാനമാണ്.
Comments