ന്യൂഡൽഹി : ഹിജാബ് ധരിക്കുന്നത് ബലാത്സംഗക്കേസുകൾ കുറയ്ക്കുമെന്ന് സമാജ് വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ. ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണെന്നും ഷഫീഖുർ പറഞ്ഞു. പെൺകുട്ടികൾ ഹിജാബ് ധരിക്കുമ്പോൾ അവരുടെ ശരീരം മൂടിയിരിക്കും, അത് പുരുഷന്മാരെ ബുദ്ധിമുട്ടിക്കുന്നില്ല. – ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഷഫീഖുർ റഹ്മാൻ പറഞ്ഞു.
” ഇസ്ലാമിൽ ഹിജാബ് മതപരമായ കാര്യമാണ്. സർക്കാർ ഇക്കാര്യത്തിൽ പ്രശ്നമൊന്നുമില്ല. കർണാടക സർക്കാരോ ജനങ്ങളോ ഇക്കാര്യത്തിൽ എന്ത് ചെയ്താലും തെറ്റാണ്. ഒരു പെൺകുട്ടി ചെറുപ്പമാകുമ്പോൾ അവൾ ഹിജാബ് ധരിച്ച് തന്നെ ഇരിക്കണമെന്നാണ് ഇസ്ലാം പറയുന്നത്. അവൾ ഹിജാബ് ധരിച്ചാണ് സ്കൂളിലോ കോളേജിലോ പോകുന്നതെങ്കിൽ, അതിൽ എന്താണ് ദോഷം? ഇസ്ലാമിൽ ഹിജാബ് നിർബന്ധമാണ്.”
‘ മതപരമായ ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നത് സർക്കാരിന്റെ ജോലിയല്ല. ഞാൻ ഹിജാബിനെ അനുകൂലിക്കുന്നു. ഒരു പെൺകുട്ടി ഹിജാബ് ധരിക്കണമെന്ന് ഇസ്ലാം പറയുന്നു. പെൺകുട്ടി ഹിജാബ് ധരിച്ചില്ലെങ്കിൽ അവൾ അപകടം സൃഷ്ടിക്കുന്നു. ഹിജാബ് ധരിച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം മൂടപ്പെടും. അല്ലാത്തപക്ഷം ആളുകൾ അവളെ നോക്കും. ഇത് സ്ഥിതി കൂടുതൽ വഷളാക്കും. അതേസമയം യൂറോപ്പിൽ ഇങ്ങനെയല്ല അവസ്ഥയെന്നും‘ ഷഫീഖുർ റഹ്മാൻ പറഞ്ഞു.
Comments