ശ്രീനഗർ: ജമ്മു കശ്മീരിലെ 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. പ്രദേശത്തെ യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഷ്കർ ഇ ത്വായ്ബയുമായി ബന്ധമുള്ള കേന്ദ്രങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഭീകരൻ ബാസിത് അഹമ്മദ് ധാറിന്റെ കുൽഗാമിലെ വസതിയിലടക്കമായിരുന്നു പരിശോധന.
പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങൾ, സിം കാർഡുകൾ, ഹാർഡ് ഡിസ്ക്കുകൾ, ലഖുലേഖകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ശ്രീനഗറിൽ ആറിടത്തും, ബാരാമുള്ളയിൽ രണ്ട്, അവന്തിപോറ, ബുദ്ഗാം, കുൽഗാം എന്നിവിടങ്ങളിൽ ഒരോ ഇടത്തും റെയ്ഡ് നടത്തി. ഫെബ്രുവരിയിലും കശ്മീരിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു.
ജമ്മുകശ്മീർ അടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ ലഷ്കർ ഭീകരരായ സജ്ജാദ് ഗുൽ, സലിം റഹ്മാനി, സൈഫുള്ള സാജിദ് ജട്ട് എന്നിവർ ശ്രമിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ ആവശ്യത്തിനായി ലഷ്കർ ഇ ത്വയ്ബയുടെ മുൻനിര സംഘടനയായ ദ റെസ്റ്റിസ്റ്റൻസ് ഫ്രണ്ടിന്റേയും അതിന്റെ സ്വയം പ്രഖ്യാപിത കമാൻഡർ സജ്ജാദ്ദിന്റേയും നേതൃത്വത്തിൽ റിക്രൂട്ടിംഗ് നടക്കുന്നുവെന്ന വിവരമാണ് എൻഐഎയ്ക്ക് ലഭിച്ചത്.
Comments