എറണാകുളം : സിറോ മലബാർ സഭ കുർബാന ഏകീകരണം ഞായറാഴ്ച മുതൽ നടപ്പിലാക്കും. കുർബാന നടപ്പിലാക്കുന്നതിൽ ഇളവ് നൽകി എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ് ഇറക്കിയ സർക്കുലർ സിനഡ് അസാധുവാക്കി. ഞായറാഴ്ച എറണാകുളം ബസലിക്ക പള്ളിയിൽ കാർദിനാൾ ജോർജ് ആലഞ്ചേരിയും ആന്റണി കരിയിലും ചേർന്ന് ഏകീകൃത കുർബാന അർപ്പിക്കും. സീറോ മലബാർ സഭയുടെ അടിയന്തിര സിനഡിന്റേതാണ് തീരുമാനം.
എറണാകുളം അങ്കമാലി അതിരൂപതയിൽ ഡിസംബർ 25 വരെ ജനാഭിമുഖ കുർബാന തുടരാൻ ഇളവ് നൽകി ആർച്ച് ബിഷപ് ഇറക്കിയ സർക്കുലർ റദ്ദാക്കികൊണ്ടാണ് പുതിയ തീരുമാനം പുറത്തിറക്കിയത്. ഓശാന ഞായറാഴ്ച്ച ആയ ഏപ്രിൽ 10 മുതൽ പുതിയ കുർബാന ക്രമം നടപ്പിലാക്കും. കഴിഞ്ഞ രണ്ട് ദിവസമായി ചേർന്ന അടിയന്തിര സിനഡിന്റേതാണ് തീരുമാനം.
വിഷയത്തിൽ നേരെത്തെ മാർപ്പാപ്പ ഇടപെട്ടിരുന്നു. എറണാകുളം അങ്കമാലി അതിരുപതയിൽ ഏകീകൃത കുർബാന നടപ്പിലാകാത്തത്തിൽ ഖേദം പ്രകടിപ്പിച്ചു മാർപ്പാപ്പ കത്തയക്കുകയായിരുന്നു. ഈസ്റ്റർ ഞാറാഴ്ച മുതൽ കുർബാന നടപ്പിലാക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഈസ്റ്ററിന് മുൻപുള്ള ഓശാന ഞായർ മുതൽ തന്നെ കുർബാന നടപ്പിലാക്കാനുള്ള തീരുമാനം.
ഞായറാഴ്ച എറണാകുളം ബസലിക്ക പള്ളിയിൽ കാർഡിനാൾ ജോർജ് ആലഞ്ചേരിയും ആന്റണി കരിയിലും ചേർന്ന് ഏകീകൃത കുർബാന അർപ്പിക്കും. ഇരുവരും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Comments