അഹമ്മദാബാദ് : . കരൗലിയ്‌ക്കും, ബുൾബഗാലിനും പിന്നാലെ ഗുജറാത്തിലെ സബർകാന്തയിലും ഹിന്ദുക്കൾക്ക് നേരെ ആക്രമണം. മതതീവ്രവാദികൾ കല്ലെറിഞ്ഞു. രാമനവമിയുടെ ഭാഗമായി നടന്ന ഘോഷയാത്രയ്‌ക്കിടെയായിരുന്നു സംഭവം.
വൈകീട്ടോടെയായിരുന്നു ഘോഷയാത്ര നടന്നത്. ഘോഷയാത്ര ഛപ്പാരിയ ഗ്രാമത്തിലൂടെ കടന്നു പോകുന്നതിനിടെ യാതൊരു പ്രകോപനവും കൂടാതെ മതകീവ്രവാദികൾ കല്ലെറിയുകയായിരുന്നു. ഇതിന് പുറമേ വാഹനങ്ങൾക്കും ഇവർ തീയിട്ടു. സംഭവത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹിന്ദുക്കൾക്ക് നേരെ ആസൂത്രിത ആക്രമണമാണ് നടന്നിരിക്കുന്നത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ടിയർ ഗ്യാസ് എറിഞ്ഞതിന് ശേഷമാണ് അക്രമി സംഘം കല്ലെറിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാണ് ആക്രമിച്ചത് എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പോലീസ് എത്തിയാണ് പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആക്കിയത്. ഇതിനിടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
അതേസമയം ആനന്ദ് ജില്ലയിലെ ഖമ്പത്തിലും സമാന സംഭവം അരങ്ങേറി.
Comments