പല തരത്തിലുള്ള കടത്തുകളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട് . അതിൽ മൃഗങ്ങളും ഉൾപ്പെടുന്നുണ്ട് . എങ്കിലും സ്പെയിനിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു കടത്താണ് . മറ്റൊന്നുമല്ല ചത്ത മൃഗങ്ങളെയാണ് കടത്തികൊണ്ടു വന്ന് വീടിനകം നിറച്ചിരിക്കുന്നത് .
സ്പെയിനിലെ വലൻസിയയിലാണ് സംഭവം.യൂറോപ്പിൽ ഇതുവരെ മൃഗങ്ങളെ കൊന്ന് വിൽക്കുന്നതിലെ ഏറ്റവും വലിയ കേസാണിതെന്ന് നാഷണൽ പോലീസ് ഫോഴ്‌സ് ഗാർഡിയ സിവിൽ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്ന് കരടി , ആന, കാണ്ടാമൃഗം തുടങ്ങിയ മൃഗങ്ങളുടെ ഉടലാണ് സ്റ്റഫ് ചെയ്ത നിലയിൽ പോലീസ് കണ്ടെത്തിയത് . ഈ മൃഗങ്ങളുടെ വില 200 കോടിയിലധികം വരും. ബംഗാൾ കടുവ, സിംഹം, പുള്ളിപ്പുലി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ 1000-ത്തിലധികം മൃഗങ്ങളെയാണ് വീട്ടിൽ സ്റ്റഫ് ചെയ്ത് സൂക്ഷിച്ചത്. 198 ആനകളുടെ പല്ലുകളും പോലീസ് കണ്ടെടുത്തു. ഒരു മതിൽ മുഴുവൻ അപൂർവ മൃഗങ്ങളുടെ തലകളാൽ മൂടപ്പെട്ടിരുന്നു.
കരിഞ്ചന്തയിലൂടെ ഇവയെ വിൽപന നടത്തിയതായും പറയപ്പെടുന്നു . ഈ മൃഗങ്ങളിൽ അപൂർവമായ നിരവധി ഇനങ്ങൾ ഉണ്ടായിരുന്നു. 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ വീടും അനുബന്ധ കെട്ടിടങ്ങളും . ഗോഡൗണിന്റെ ഉടമയെ പോലീസ് ചോദ്യം ചെയ്തു തുടങ്ങി.
Comments