കൊച്ചി : കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ ബാനുവിന്റെ സസ്പെൻഷൻ പിൻവലിച്ചു. കർശനമായ താക്കീതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. നിലവിൽ തിരുവനന്തപുരം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറായ ജാസ്മിൻ ബാനുവിനെ സ്ഥലം മാറ്റി. പത്തനംതിട്ട സീതത്തോട് ഡിവിഷനിലേക്കാണ് സ്ഥലം മാറ്റിയത്. അച്ചടക്ക നടപടി തുടരുമെന്നും മാനേജ്മെന്റ് അറിയിച്ചു. എന്നാൽ സ്ഥലംമാറ്റം അംഗീകരിക്കില്ലെന്നും പഴയ സ്ഥലത്ത് തന്നെ തുടരണമെന്നും ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അതേസമയം തൊഴിലാളി സംഘടനകളും കെഎസ്ഇബി ഡയറക്ടർ ബോർഡുമായുള്ള ചർച്ച പരാജയപ്പെട്ടു. ഇന്ന് നടന്ന ചർച്ചയിൽ തീരുമാനമായില്ല. തങ്ങൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞെന്നും ഏകപക്ഷീയമായ സമീപനം തിരുത്താൻ മാനേജ്മെന്റ് തയ്യാറാകണമെന്നും തൊഴിലാളി സംഘടനാ നേതാക്കൾ പ്രതികരിച്ചു.
ചർച്ചയ്ക്ക് ചുമതലപ്പെടുത്തിയിരുന്ന ചെയർമാൻ ചർച്ചയിൽ പങ്കെടുത്തില്ല. ചെയർമാന്റെ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് ഖേദ പ്രകടനം നടത്തണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഇതിൽ ഒന്നും തീരുമാനമെടുത്തില്ല. ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ സമരം തുടരാനാണ് യൂണിയനുകളുടെ തീരുമാനം.
Comments