കീവ്: കരിങ്കടലിൽ നങ്കൂരമിട്ടിരുന്ന റഷ്യയുടെ യുദ്ധകപ്പൽ തകർത്തെന്ന അവകാശവാദ വുമായി യുക്രെയ്ൻ. എന്നാൽ കപ്പലിൽ സ്ഫോടനമാണ് നടന്നതെന്നും 511 ജീവനക്കാരെ രക്ഷപെടുത്തിയെന്നുമാണ് റഷ്യ അറിയിച്ചിട്ടുള്ളത്. മിസൈൽ ഉപയോഗിച്ചാണ് സോവിയറ്റ് കാലത്തെ യുദ്ധകപ്പൽ തകർത്തതെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. എന്നാൽ റഷ്യ ഇതുവരെ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല.
റഷ്യൻ സ്ലാവാ ക്ലാസ് ഇനത്തിൽപെട്ട മോസ്കാവ എന്ന യുദ്ധകപ്പൽ രണ്ട് നെപ്ട്യൂൺ മിസൈ ലുകൾ തൊടുത്താണ് തകർത്തതെന്നാണ് യുക്രെയൻ അവകാശപ്പെടുന്നത്. ആക്രമണം സ്ഥിരീകരിക്കപ്പെട്ടാൽ അത് റഷ്യയ്ക്ക് കനത്ത ആഘാതമാകുമെന്നാണ് നാറ്റോ വിലയിരു ത്തുന്നത്.
യുക്രെയ്നിലെ പ്രവിശ്യയായ ഒഡേസാ തീരത്താണ് ആക്രമണം നടന്നിരിക്കുന്നത്. റഷ്യക്കെ തിരെ ങ്ങളുടെ ശക്തമായ വിജയമാണിതെന്നും ഗവർണർ മാക്സിം മാചെൻകോ അവകാശ പ്പെട്ടു.
Comments