ലക്നൗ : ശനിക്ഷേത്രം കൈയ്യേറി ദർഗയാക്കി മാറ്റിയ നടപടിയ്ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം . ദർഗയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന പച്ചക്കൊടി മാറ്റി പ്രദേശവാസികൾ കാവിക്കൊടി സ്ഥാപിച്ചു .
ഉത്തർപ്രദേശിലെ ഇറ്റാഹ് ജില്ലയിലെ ജലേസറിൽ സ്ഥിതി ചെയ്യുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ ദർഗയിലാണ് കാവി പതാക ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം . നേരത്തെ ഇവിടെ ശനി ക്ഷേത്രം ഉണ്ടായിരുന്നതായും പിന്നീട് ഇത് കയ്യേറി ദർഗയാക്കിയതാണെന്നും പ്രദേശവാസികൾ പറയുന്നു. ഇതിന്റെ ഒരു ഭാഗം ഇന്നും ദർഗയിലുണ്ടെന്ന് ജൈന സമൂഹവും അവകാശപ്പെടുന്നു.
ജാട്ട് എന്ന് വിളിക്കപ്പെടുന്ന ശനി ദേവനെ ആരാധിക്കാൻ ധാരാളം ഹിന്ദു ഭക്തർ ഇവിടെയെത്തുന്നുവെന്ന് അലിഗഞ്ച് എസ്ഡിഎം അലങ്കാര് അഗ്നിഹോത്രിയും പറഞ്ഞു. ഈ സമയത്ത് അവർ പതാക അർപ്പിക്കുന്നു. ചുവപ്പ് നിറത്തിലുള്ളതോ അല്ലെങ്കിൽ കുങ്കുമം നിറമുള്ളതോ ആയ പതാകയാണ് ഭക്തർ അർപ്പിക്കുന്നത്. ബുധൻ, ശനി ദിവസങ്ങളിൽ ജാഥയ്ക്കായി ദൂരദിക്കുകളിൽ നിന്നുമുള്ള ആളുകൾ ദർഗയിൽ വന്ന് പ്രാർത്ഥിക്കുന്നുമുണ്ട് .
ശനി ദേവന്റെ ഒരു പുരാതന ക്ഷേത്രം ഈ സ്ഥലത്തുണ്ടായിരുന്നു. ഇവിടെ ഒരുമിച്ചുകൂടിയ ആളുകൾ ക്രമേണ ക്ഷേത്രം മുഴുവൻ കയ്യേറിയെന്ന് ജലേസർ ദേഹത്ത് ഗ്രാമപഞ്ചായത്ത് തലവൻ ശൈലേന്ദ്ര സിംഗ് പറയുന്നു. ഇപ്പോൾ ക്ഷേത്രം ഇല്ലാതായി. പ്രാദേശിക എംഎൽഎ സഞ്ജീവ് ദിവാകറും ഇത് ശരി വയ്ക്കുന്നു .
നേരത്തെ ബഡേ മിയാൻ ദർഗ കമ്മിറ്റി ഭാരവാഹികളുടെ ബന്ധുക്കളുടെ കൈവശമായിരുന്നു ഈ ദർഗ. ഈ കമ്മിറ്റിയാണ് ബഡാ മിയാൻ, ഛോട്ടാ മിയാൻ ദർഗകളുടെ ഭരണം നോക്കിയിരുന്നത്. ഈ ദർഗയിലെ വഴിപാടിൽ നിന്ന് കോടിക്കണക്കിന് രൂപയും സാധനങ്ങളും തട്ടിയെടുത്ത കേസും പുറത്ത് വന്നിട്ടുണ്ട് . 2022 മാർച്ച് 14 ന് ഗ്രാമത്തലവൻ ശൈലേന്ദ്ര സിംഗ് രജ്പുത് ഈ അഴിമതിയെക്കുറിച്ച് പരാതി നൽകുകയും കമ്മിറ്റിക്കെതിരെ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു . തട്ടിപ്പ് പുറത്തായതോടെ ദർഗ ജില്ലാ ഭരണകൂടം ഏറ്റെടുത്തു. പ്രതിവർഷം അഞ്ച് കോടിയോളം രൂപയാണ് വഴിപാടായി ഇവിടെ എത്തുന്നത്. ഇനി ഇവിടെ വഴിപാടായി വരുന്ന പണം സർക്കാർ ഖജനാവിൽ നിക്ഷേപിക്കും.
ദർഗ കമ്മിറ്റി അംഗങ്ങൾ 99 കോടിയോളം രൂപ തട്ടിയെടുത്തതിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ദർഗാ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അക്ബർ ഉൾപ്പെടെ 9 പേർക്കെതിരെ കേസെടുത്തു, എല്ലാവരും ഒളിവിലാണ്. ദർഗയുടെ പരിപാലനം ചില പ്രദേശവാസികളെയാണ് ഇപ്പോൾ ഭരണകൂടം ഏൽപ്പിച്ചിരിക്കുന്നത് .
Comments