അഹമ്മദാബാദ് : ഉത്തർപ്രദേശിനും മധ്യപ്രദേശിനും പിന്നാലെ ഖംഭാട്ടിൽ രാമനവമി ദിനത്തിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാരും ‘ബുൾഡോസർ ശിക്ഷ’ നടപ്പാക്കുന്നു. ഖംഭട്ട് കലാപത്തിലെ പ്രതികളുടെ സ്വത്തുക്കൾ പൊളിക്കാൻ ഭൂപേന്ദ്രഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഉത്തരവിട്ടു.കലാപകാരികളുടെ കടകളാണ് പ്രധാനമായും പൊളിക്കുക .
ഈ ആഴ്ച ആദ്യം, മധ്യപ്രദേശിലെ ഖാർഗോണിൽ ഘോഷയാത്രയ്ക്ക് നേരെ അക്രമം അഴിച്ചുവിട്ട പ്രതികളുടെ കടകളും വീടുകളും അധികൃതർ തകർത്തിരുന്നു. ഇതിനെതിരെ പലരും രംഗത്ത് വന്നിരുന്നു . പല നേതാക്കളും ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ “ജഡ്ജിയും ജൂറിയും ആരാച്ചാരും” ആയി പ്രവർത്തിക്കുന്നുവെന്നും ആരോപിച്ചു.
രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്ന് ഖംഭാട്ട് അക്രമവുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസ് വ്യക്തമാക്കി .കല്ലെറിയാൻ വേണ്ടിയാണ് കുട്ടികളെ പുറത്തുനിന്ന് കൊണ്ടുവന്നതെന്നും അവരെ പോലീസ് പിടികൂടിയാൽ നിയമപരവും സാമ്പത്തികവുമായ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പുനൽകിയിരുന്നതായും പോലീസ് പറഞ്ഞു. ശ്മശാനങ്ങളിൽ കല്ലുകൾ എളുപ്പത്തിൽ കണ്ടെത്താമെന്നതിനാൽ അവിടെ നിന്ന് കല്ലെറിയാൻ തീരുമാനിച്ചു.
ഘോഷയാത്രയ്ക്കിടെ അക്രമത്തിലും കല്ലേറിലും പങ്കുണ്ടെന്ന് ആരോപിച്ച് ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരിക്കൽ രാമനവമി ഘോഷയാത്ര അക്രമിക്കുകയും ,അതിൽ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്താൽ, ഭാവിയിൽ അത്തരമൊരു മതപരമായ ഘോഷയാത്ര നടക്കില്ല എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം.” ആനന്ദ് ജില്ലയിലെ പോലീസ് സൂപ്രണ്ട് അജിത് രാജിയൻ പറഞ്ഞു.
രാമനവമി ഘോഷയാത്ര ആരംഭിക്കാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികൾ അക്രമം ആസൂത്രണം ചെയ്യാൻ തുടങ്ങിയതെന്നും ഘോഷയാത്രയ്ക്ക് പോലീസ് അനുമതി ലഭിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ ഗൂഢാലോചനയും നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments