മോസ്കോ: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിനിടയിൽ, യുക്രേനിയൻ സേനയ്ക്ക് വരുത്തിയ നാശനഷ്ടങ്ങളുടെ തോത് വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വചിത്രം മോസ്കോ പുറത്തിറക്കി. 133 വിമാനങ്ങൾ, 458 ആളില്ലാ വിമാനങ്ങൾ, 246 വിമാനവിരുദ്ധ മിസൈൽ സംവിധാനങ്ങൾ, 2,246 ടാങ്കുകൾ, മറ്റ് കവചിത യുദ്ധവാഹനങ്ങൾ, 252 മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങൾ, 981 ഫീൽഡ് പീരങ്കികളും മോർട്ടാറുകളും നശിപ്പിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ യുക്രെയ്ൻ സായുധ സേനയുടെ 2,146 പ്രത്യേക സൈനിക വാഹനങ്ങൾ റഷ്യൻ സൈന്യം നശിപ്പിച്ചതായി സ്പുട്നിക് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഉയർന്ന കൃത്യതയുള്ള വ്യോമാധിഷ്ഠിത മിസൈലുകളും 811 ലക്ഷ്യങ്ങളും ഒറ്റരാത്രികൊണ്ട് തകർത്തതായി റഷ്യൻ സേന അവകാശപ്പെട്ടു. യുക്രേനിയൻ എസ്യു-25 വിമാനം ഇസുമിന് സമീപം തകർത്തതായി റഷ്യൻ വ്യോമ പ്രതിരോധസേനയും അവകാശപ്പെട്ടു.
സ്പുട്നിക് ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ഒറ്റരാത്രികൊണ്ട് യുക്രെയ്ന്റെ 67 മേഖലകളെ ആക്രമിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലുഹാൻസ്ക്, ഡൊണെറ്റ്സ്ക് മേഖലകളിൽ റഷ്യ നടത്തിയ 10 ആക്രമണങ്ങൾ തകർത്തതായി യുക്രെയ്നിന്റെ സായുധ സേന അവകാശപ്പെട്ടു. കൂടാതെ, യുക്രേനിയൻ സൈന്യം മൂന്ന് ടാങ്കുകൾ, ഒരു കവചിത ട്രാൻസ്പോർട്ടർ, ഒരു പ്രത്യേക ഉപകരണ യൂണിറ്റ്, രണ്ട് കാറുകൾ, മൂന്ന് ശത്രു പീരങ്കി സംവിധാനങ്ങൾ എന്നിവയും തകർത്തു. കൂടാതെ, റഷ്യയുടെ ഒരു കവചിത ട്രാൻസ്പോർട്ടറും പിടിച്ചെടുത്തു.
Comments