പാലക്കാട് : പാലക്കാട് കഴിഞ്ഞ ദിവസം എസ് ഡി പി ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ പോപ്പുലർ ഫ്രണ്ട് നേതാവ് നടത്തിയത് വിദ്വേഷ പ്രസംഗം . സംഭവത്തിനു പിന്നിൽ ആർ എസ് എസിനു പങ്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടും അനുയായികൾക്ക് നടുവിൽ നിന്ന് പരസ്യമായി കൊലവിളി മുഴക്കുകയാണ് പോപ്പുലർ ഫ്രണ്ട് നേതാവ് .
പിടഞ്ഞു വീണത് തങ്ങളുടെ സഹോദരനാണെന്നും , തങ്ങൾ ഓരോ ദിവസവും കാത്തിരിക്കുകയാണെന്നും നേതാവ് പ്രസംഗത്തിൽ പറയുന്നു . ഇന്ത്യയിൽ മുസ്ലീങ്ങളെ വംശീയമായി നശിപ്പിക്കാനുള്ള പദ്ധതികൾ നടക്കുകയാണ് . ഇന്ന് മരണപ്പെട്ടത് ഞങ്ങളുടെ സഹോദരനാണ് , ആ സഹോദരനോടുള്ള സ്നേഹം ചങ്കിൽ സൂക്ഷിച്ചു കൊണ്ട് പറയുകയാണ് ഈ രാജ്യത്ത് സമാധാനം ഉണ്ടാകണം . ആർ എസ് എസിനെ നിയമപാലകർ പിടിച്ചു നിർത്തണം . പോപ്പുലർ ഫ്രണ്ടിനെ കൊന്ന് തീർക്കാനുള്ള തീരുമാനമുണ്ടെങ്കിൽ അത് നടക്കില്ല . പ്രക്ഷോഭം രാജ്യത്തിന്റെ ഓരോ തെരുവിലേക്കും വ്യാപിപ്പിക്കണം . സുബൈറിന്റെ മൃതദേഹം വിട്ടു കിട്ടുന്നതു വരെ ക്ഷമ കാട്ടണമെന്നും നേതാവ് പറയുന്നുണ്ട് .
ഈ കൊലവിളി പ്രസംഗം പുറത്ത് വന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് പാലക്കാട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയത്.
Comments