പാലക്കാട്: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുന്നതിനിടെ കാവിമുണ്ട് ഉടുത്ത ആൾക്ക് നേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലവിളി നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ആശുപത്രി പരിസരത്ത് കാവിമുണ്ട് ഉടുത്ത് നിൽക്കുന്ന ആൾക്ക് നേരെയാണ് മൃതദേഹത്തെ അനുഗമിച്ചിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പാഞ്ഞടുത്തത്. ഒപ്പമുണ്ടായിരുന്ന പോലീസുകാർ ഏറെ പണിപ്പെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്.
കാവിമുണ്ട് ഉടുത്തതിന്റെ പേരിൽ മാത്രം ഒരാളെ ആക്രമിക്കാൻ തുനിഞ്ഞവർക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്. അള്ളാഹു അക്ബർ മുഴക്കിയാണ് സുബൈറിന്റെ മൃതദേഹത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിന്തുടർന്നത്. മോർച്ചറിയിൽ നിന്നും ആംബുലൻസിൽ കയറ്റാൻ കൊണ്ടുവരുന്നതിനിടെയാണ് കാവിമുണ്ട് ഉടുത്ത് നിന്ന വ്യക്തിയെ ആക്രമിക്കാൻ ശ്രമിച്ചത്. കൊല്ലടാ അവനെ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങളിൽ നിന്ന് തന്നെ പോപ്പുലർ ഫ്രണ്ടിന്റെ വർഗീയ സമീപനം വ്യക്തമാണെന്നും രാഷ്ട്രീയവൈരാഗ്യം തീർക്കാൻ ആരുടെയും ജീവനെടുക്കുമെന്ന പോപ്പുലർ ഫ്രണ്ടിന്റെ പ്രഖ്യാപിത നിലപാടാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പോപ്പുലർ ഫ്രണ്ട് ക്രിമിനലുകൾ വെട്ടിക്കൊന്ന മേലാമുറിയിൽ ശ്രീനിവാസ് കൃഷ്ണ നിലവിൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമല്ലാത്ത വ്യക്തിയായിരുന്നു. എന്നിട്ടും ശ്രീനിവാസ് കൃഷ്ണയെ പിഎഫ്ഐ ലക്ഷ്യമിട്ടതും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.
Comments